ഷൊർണൂരിൽ കൃഷിഭവനിൽ ഫയൽ മോഷണം; പരാതി നൽകി
Friday, August 2, 2024 12:57 AM IST
ഷൊർണൂർ: കൃഷിഭവൻ ഓഫീസിൽ അലമാരകളിൽ സൂക്ഷിച്ച പ്രധാനപ്പെട്ട ഫയലുകൾ മോഷണംപോയതായി പരാതി. ചൊവാഴ്ച രാവിലെ കൃഷി അസിസ്റ്റന്‍റ് ബാലകൃഷ്ണൻ കൃഷിഭവനിൽ എത്തിയപ്പോഴാണ് മുൻഭാഗത്തെ ഗേറ്റും ഇരുമ്പുകൊണ്ടുനിർമിച്ച വാതിലും തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. അലമാരകളിലെ ഫയലുകൾ പുറത്തേക്ക് വലിച്ചു വാരിയിട്ട നിലയിലായിരുന്നു.

ഉടൻ തന്നെ ബാലകൃഷ്ണൻ കൃഷിഓഫീസർ സി.സിന്ധുവിനെയും ഷൊർണൂർ പോലീസ് സ്റ്റേഷനിലും കാരക്കാട് പാടശേഖര സമിതി പ്രസിഡന്‍റ് വിജയപ്രകാശ് ശങ്കർ, സെക്രട്ടറി സി. ബിജു എന്നിവരെയും വിവരമറിയിരിക്കുകയായിരുന്നു. ഓഫീസിന്‍റെ മുൻഭാഗത്തെ ഗേറ്റിന്‍റെ പൂട്ട് തല്ലിപൊളിച്ച നിലയിലായിരുന്നു. വിലപിടിപ്പുള്ള ലാപ്ടോപും കമ്പ്യൂട്ടറുകളും ക്യാമറയും ഓഫീസിൽ ഉണ്ടായിരുന്നു.


എന്നാൽ ഇതൊന്നും മോഷ്ടിച്ചിട്ടില്ല. സംശയാസ്പദമായ നിലയിൽ മുൻഭാഗത്തെ ഇരുമ്പ് വാതിലിനോട് ചേർന്ന് ചുമരിൽ ചാരി വച്ച നിലയിൽ ഒരു പിക്കാസും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടുമാസംമുന്പ് വിരമിച്ച കൃഷി ഓഫീസർക്കെതിരേ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടു ബിജെപി പരാതി നൽകിയിരുന്നു.