മലയോര ഹൈവേ നിർമാണത്തിനു സാങ്കേതിക അനുമതി
Friday, August 2, 2024 12:57 AM IST
മണ്ണാർക്കാട്: മലയോര മേഖലകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നിർദിഷ്ട മലയോര ഹൈവേയുടെ നിർമാണത്തിനു സാങ്കേതിക അനുമതിയായി. പദ്ധതിയുടെ ജില്ലയിലെ ആദ്യറീച്ച് നിർമാണത്തിനാണു സാങ്കേതിക അനുമതി ലഭിച്ചത്.

ഇതോടെ പദ്ധതിയുടെ ടെൻഡർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് സമർപ്പിച്ച 91.4 കോടിയുടെ പദ്ധതിക്കാണ് കിഫ്ബിയുടെ അനുമതി ലഭിച്ചത്. പദ്ധതി നിർവഹണ രേഖകളും കെആർഎഫ്ബി സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയിൽ നിന്നുള്ള സംഘം പരിശോധന നടത്തിയശേഷം പദ്ധതി ടെൻഡർ ചെയ്യുമെന്നും ഇതു വൈകാതെ തന്നെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ ചുങ്കംവരെ 18.1 കിലോമീറ്റർ വരുന്ന നിലവിലെ സംസ്ഥാനപാതയാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്.
12 മീറ്റർ വീതിയിൽ അഴുക്കുചാലോടു കൂടിയാണു റോഡ് നിർമിക്കുക.

അലനല്ലൂർ, കോട്ടോപ്പാടം ടൗണുകൾക്ക് പുറമേ പ്രധാന ജംഗ്ഷനുകളായ ഭീമനാട്, മേലേ അരിയൂർ ഉൾപ്പടെ പത്തോളം ഇടങ്ങളിൽ കൈവരികളോടു കൂടിയ നടപ്പാതയുണ്ടാകും.

യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും.


സാധ്യമാകുന്ന സ്ഥലങ്ങളിൽ വളവുകൾ നിവർത്തി സുഗമമായ ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ് റോഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങളാരംഭിച്ചത്.

ജില്ലയിൽ വിവിധ മലയോര മേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിച്ചുള്ള മലയോരഹൈവേ പദ്ധതി അഞ്ചു റീച്ചുകളിലായി പൂർത്തിയാക്കാനാണ് ലക്ഷ്യം. മലപ്പുറം ജില്ലാ അതിർത്തിയിൽ നിന്നും അലനല്ലൂർ വഴി കുമരംപുത്തൂർ ചുങ്കത്ത് പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെത്തിയാണ് ആദ്യറീച്ച് അവസാനിക്കുക. ഇവിടെ നിന്നും താണാവ് വഴി പാലക്കാട്- തൃശൂർ ഹൈവേയിലെത്തും. തുടർന്ന് പാറ- പൊള്ളാച്ചി റോഡുവഴി ഗോപാലപുരത്തേക്കും എത്തിച്ചേരും. ഗോപാലപുരത്തുനിന്നും കന്നിമാരി മേടുവരെയാണ് രണ്ടാം റീച്ച് നിർമിക്കുക.

കന്നിമാരി മേടിൽ നിന്നും നെടുമണിവരെ മൂന്നാം റീച്ചും പനങ്ങാട്ടിരിയിൽ നിന്നും വിത്തനശേരിവരെ നാലാം റീച്ചും അയിനംപാടത്തുനിന്നും വടക്കഞ്ചേരി തങ്കം ജംഗ്ഷൻവരെ അഞ്ചാം റീച്ചും നിർമിക്കും.