റെയിൽപ്പാളങ്ങൾക്കുസമീപം മണ്ണിടിച്ചിൽ, താത്കാലിക സുരക്ഷയൊരുക്കി
Friday, August 2, 2024 12:57 AM IST
ഒറ്റപ്പാലം: റെയിൽ പാളങ്ങൾക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിന് താൽക്കാലിക സുരക്ഷ. പാലക്കാട്-ഷൊർണൂർ റെയിൽപാതയിലാണ് രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശങ്ങളിലാണ് റെയിൽവേ താത്കാലിക സുരക്ഷയൊരുക്കിയത്. മാന്നനൂരിന് സമീപം മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ മണൽച്ചാക്കുകൾ നിറച്ചാണ് സുരക്ഷയൊരുക്കിയിട്ടുള്ളത്. പ്രദേശത്ത് കഴിഞ്ഞദിവസം നടപ്പാക്കിയ തീവണ്ടികളുടെ വേഗനിയന്ത്രണം പിൻവലിച്ചിട്ടില്ല. ഒപ്പം ഇവിടെ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചു.


മാന്നനൂർ റെയിൽവേ സ്റ്റേഷനും ഷൊർണൂരിനും ഇടയിലാണ് രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായിരുന്നത്. ഇരുവശത്തും പാടങ്ങളാണ്. ഈ പാടങ്ങളിലേക്കാണ് മണ്ണിടിഞ്ഞിരുന്നത്. പാളത്തിന് ഒരടി അകലത്തിൽവരെ മണ്ണിടിഞ്ഞ് പോയിരുന്നു. പാടത്തുനിന്ന് പാളംനിൽക്കുന്ന പത്തടി ഉയരത്തിലാണ് മണൽച്ചാക്ക് നിറച്ചിട്ടുള്ളത്. എന്നാൽ, ഇനിയും മഴ തുടർന്നാൽ മറ്റെവിടെയെങ്കിലും മണ്ണിടിയുമോയെന്ന ആശങ്ക റെയിൽവേക്കുണ്ട്.