ആലമ്പള്ളം നിലംപതിപ്പാലം പൂർണമായി തകർന്നു
Friday, August 2, 2024 12:57 AM IST
കൊല്ലങ്കോട്: കഴിഞ്ഞ ദിവസം ഗായത്രിപ്പുഴയിൽ ഇരച്ചുവന്ന പ്രളയജലത്തിൽ ആലമ്പള്ളം നിലമ്പതിപ്പാലം പൂർണമായും തകർന്നു. ഈ പാലത്തിലുടെ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.

പാലത്തിന്‍റെ മധ്യഭാഗത്തു വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ഏതുസമയത്തും പാലം തകർന്നു നിലംപതിക്കാവുന്ന സാഹചര്യത്തിലാണുള്ളത്.

പാലത്തിന്‍റെ ശോചനീയവസ്ഥക്കു അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുൻപ് നാട്ടുകാർ നിലമ്പതിപ്പാലത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.


ആലമ്പളളം ഗ്രാമത്തിലുള്ള നുറുക്കണക്കിനു കുടുംബങ്ങൾക്ക് 200 മീറ്റർ അകലെയുള്ള കൊല്ലങ്കോട് പ്രധാന പാതയിലെത്താൻ ഇനി ഉട്ടറ വഴി നാലുകിലോമീറ്റർ ചുറ്റി സഞ്ചരിക്കണം.

സ്കൂളുകളിലെത്താൻ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടും. എലവഞ്ചേരി, കരിങ്കുളം, പെരുങ്ങോട്ടുകാവ്, വട്ടേക്കാട്ട്, പനങ്ങാട്ടിരി ഉൾപ്പെടെ സ്ഥലങ്ങളിൽനിന്നും പാലക്കാട്ടെത്താൻ കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിച്ചിരുന്നത് ആലമ്പള്ളം നിലമ്പതിപ്പാലത്തിലൂടെയായിരുന്നു.