കൽച്ചാടിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം; വ്യാപകനാശം
Friday, August 2, 2024 12:57 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂഞ്ചേരി, ചള്ള ഭാഗങ്ങളിലുണ്ടായിരുന്ന കാട്ടാനക്കൂട്ടമാണിതെന്നു സംശയിക്കുന്നു. രണ്ടുദിവസം തുടർച്ചയായി വനംജീവനക്കാർ ഈ ഭാഗങ്ങളിൽനിന്ന് കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിച്ചിരുന്നു. ഈ കൂട്ടമാണു രണ്ടുകിലോമീറ്റർ അപ്പുറത്തുള്ള കൽച്ചാടിയിൽ എത്തിയതായി സംശയിക്കുന്നത്.


കൽച്ചാടിയിലെ കർഷകരായ എൽദോസ് പണ്ടിക്കുടി, ആർ. വേണുഗോപാലൻ, അബ്ബാസ് ഒറവൻചിറ എന്നിവരുടെ കൃഷിയിടങ്ങളിലെ കമുക്, കുരുമുളക്, ഫലവൃക്ഷങ്ങൾ തുടങ്ങിയവ ചവിട്ടിയുംതിന്നും നശിപ്പിച്ചു.