വണ്ടിത്താവളം പള്ളിമൊക്കിലെ കുടിലുകൾ വെള്ളത്തിൽ
Friday, August 2, 2024 12:57 AM IST
വണ്ടിത്താവളം: മഴയൊന്നുപെയ്താൽ പള്ളിമൊക്കിലെ മൂന്നു കുടുംബങ്ങൾ ദുരിതത്തിൽ. ഇവർ താമസിക്കുന്ന ഓലപ്പുരകളിൽ വെള്ളം കയറും.

ഭക്ഷണംവയ്ക്കാനോ, രാത്രി അന്തിയുറങ്ങാനോ കഴിയാത്തവിധം ദുരിതംപേറാൻതുടങ്ങി വർഷങ്ങളും പിന്നിട്ടു. കഴിഞ്ഞ ദിവസവും വീട്ടിനുള്ളിൽ വെള്ളംകയറിയതോടെ കുടുംബങ്ങൾ താമസം ബന്ധുവീടുകളിലേക്കു മാറി.

സർക്കാർനൽകിയ മിച്ചഭൂമിയിൽ കുടിൽകെട്ടി ഇവർ താമസംതുടങ്ങി വർഷം നാലുകഴിഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ പുതിയ വീട്് നിർമിക്കാൻ പഞ്ചായത്തിന്‍റെ അനുമതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി വീടെന്ന സ്വപ്നം നീണ്ടുപോവുകയാണ്. വീടിന്‍റെ മുൻഭാഗത്തെ അഴുക്കുചാൽ മാലിന്യങ്ങളും ചെടിതൂപ്പുകളുംവളർന്ന് അടഞ്ഞു കിടക്കുന്നതിനാൽ മഴപെയ്താൽ വെള്ളം കവിഞ്ഞു വീടുകളിലേക്ക് ഇരച്ചെത്തുകയാണ്.


അപകട ഭീഷണി കാരണം പലപ്പോഴും രാത്രിസമയങ്ങളിൽ കൊച്ചുകുട്ടികളുമായി ബന്ധുവീട്ടിലാണ് അഭയം തേടുന്നത്. പാഴ്ചെടികളിൽനിന്നും ഇഴജന്തുക്കളും വീടുകളിലേക്കെത്താറുള്ളതും താമസക്കാരെ ഭീതിയിലാക്കുന്നു.

മൂന്നുകുടുംബങ്ങളും താമസിക്കുന്ന സ്ഥലത്തിന്‍റെ പിൻവശം മൂലത്തറ ഇടതുകനാലാണ്. രാത്രി സമയത്ത് മുൻഭാഗത്തു വെള്ളം ഇരച്ചെത്തിയാൽ പിന്നെ രക്ഷാമാർഗവും വഴിമുട്ടും.