അമ്പലപ്പാറ പഞ്ചായത്ത് മൈതാനം: ടെൻഡർ നടപടികൾ തുടങ്ങി
Thursday, August 1, 2024 2:27 AM IST
ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്ത് മൈതാനം നവീകരിക്കാൻ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ഇതോടു കൂടി മൈതാനത്തിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി തുടങ്ങി. പകലും രാത്രിയും കളിക്കാനുതകും വിധത്തിലുള്ള മൾട്ടി പർപ്പസ് സംവിധാനത്തിലായിരിക്കും മൈതാനം നവീകരിക്കുക. 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽനിന്നുള്ള ഒരുകോടി രൂപയാണ് മൈതാനത്തിനുവേണ്ടി അനുവദിച്ചിട്ടുള്ളത്.

ജിംനേഷ്യം, മഡ് ഫുട്ബോൾ കോർട്ട്, മഡ് വോളിബോൾ കോർട്ട്, മഡ് കബഡി കോർട്ട്, ലൈറ്റ് സംവിധാനം, കായിക ഉപകരണങ്ങൾ സ്ഥാപിക്കൽ, സംരക്ഷണഭിത്തി, ഗേറ്റ്, അഴുക്കുചാൽ സംവിധാനം, വൈദ്യുതീകരണ ജോലികൾ തുടങ്ങിയവയാണ് മൈതാനത്ത് നടപ്പാക്കുന്നത്. കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നിർവഹണച്ചുമതല. കഴിഞ്ഞവർഷം നാലുലക്ഷംരൂപ ചെലവിൽ മൈതാനത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്റ്റേജും മുറികളും നവീകരിച്ചെങ്കിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്. വണ്ടികൾ ഇറങ്ങുന്നതിന് റാംപും സജ്ജീകരിച്ചു.


കളിക്കാർക്ക് മൈതാനത്തിന്‍റെ ശോച്യാവസ്ഥ കാരണം ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ കളിസ്ഥലങ്ങളെ തേടിപോകേണ്ട സ്ഥിതിയായിരുന്നു. അല്ലാത്തവരുടെ ആശ്രയം ഈ മൈതാനം തന്നെയാണ്. മഴപെയ്താൽ അങ്ങിങ്ങായി ചെളി കെട്ടിനിൽക്കുന്ന മൈതാനത്ത് സാഹസപ്പെട്ട് വേണം കളിക്കാൻ. കുറച്ചുദിവസം കളിച്ചില്ലെങ്കിൽ പിന്നെ പരിസരമാകെ കാടുപിടിക്കും. രാവിലെയും വൈകുന്നേരവുമാണ് കൂടുതലും ചെറിയ കുട്ടികളടക്കമുള്ളവർ കളിക്കാനെത്തുന്നത്. ഉടൻ തന്നെ ഇതിന്‍റെ പ്രവൃത്തികൾ തുടങ്ങും.