തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിനു നേട്ടം
Thursday, August 1, 2024 2:27 AM IST
പാലക്കാട്: ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലെ യുഡിഎഫിന് അട്ടിമറി വിജയം. അഞ്ചു വാർഡുകളിൽ നടന്ന തെരഞ്ഞടുപ്പിൽ ഇടതുപക്ഷത്തിന്‍റെ രണ്ട് സീറ്റുകൾ പിടിച്ചെടുത്താണ് യുഡിഎഫ് മികച്ച മുന്നേറ്റം നടത്തിയത്. അഞ്ചിൽ മൂന്ന് സീറ്റ് യുഡിഎഫിനും രണ്ട് സീറ്റ് എൽഡിഎഫിനും ലഭിച്ചു. തച്ചന്പാറ അഞ്ചാം വാർഡ് മുണ്ടന്പലത്ത് യുഡിഎഫ് സിപിഎമ്മിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു.

യുഡിഎഫിലെ നൗഷാദ് ബാബു 75 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി പി.ആർ. സന്തോഷിനെ തോൽപ്പിച്ചത്. പാർട്ടി മാറി പഞ്ചായത്തംഗത്വം രാജിവെച്ച ജോർജ് തച്ചന്പാറയായിരുന്നു ബിജെപി സ്ഥാനാർഥി. മങ്കര പഞ്ചായത്തിലെ നാലാം വാർഡ് കൂരാത്തിൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ യുഡിഎഫിലെ അനുശ്രീ വിജയിച്ചു. വാർഡിൽ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയാണ് വിജയിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എം. വസന്തകുമാരിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്വതന്ത്രയായ വിജയിച്ച ഇവർ പിന്നീട് ഇടതുപക്ഷത്തോടൊപ്പം ചേർന്നു. തുടർന്ന് വൈസ് പ്രസിഡന്‍റാകുകയായിരുന്നു. യുഡിഎഫ് ഇത് ചോദ്യം ചെയ്ത് പരാതി നൽകിയതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാർഥിയായി വിജയിച്ച അനുശ്രീക്ക് പുറമെ എൽഡിഎഫിൽ സിപിഐ സ്ഥാനാർഥിയായി വി.കെ. ശ്രീജയും ബിജെപി സ്ഥാനാർഥിയായി ഉഷയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.


പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാർഡ് തെക്കത്തിവട്ടാരത്തിൽ യുഡിഎഫിലെ താജുമ്മ 173 വോട്ടിന് വിജയിച്ച് വാർഡ് നിലനിർത്തി. 13 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ ലീഗ് നാല്, കോണ്‍ഗ്രസ് ഒന്ന്, ബിജെപി നാല്, സിപിഎം രണ്ട്, എസ്ഡിപിഐ ഒന്ന് എന്നിങ്ങിനെയാണ് കക്ഷനില. ലീഗ് പ്രതിനിധിയും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന എ.വി. ജലീൽ അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഷോളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കോട്ടത്തറയിൽ എൽഡിഎഫിലെ ബാലകൃഷ്ണൻ 311 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച് വാർഡ് നിലനിർത്തി. പട്ടികവർഗ സംവരണ വാർഡിൽ സിപിഎം അംഗം മാധവൻ മരിച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്. എൽഡിഎഫിന് പുറമെ യുഡിഎഫ് സ്ഥാനാർഥിയായി വി.ബി. മുരുകേശനും ബിജെപി സ്ഥാനാർഥിയായി വെള്ളങ്കിരി ലക്ഷ്മണനും മത്സരരംഗത്തുണ്ടായിരുന്നു. 14 അംഗ ഭരണസമിതിയിൽ എൽഡിഎഫ്-10, യുഡിഎഫ്-3 എന്നതാണ് കക്ഷിനില. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളിയിൽ എൽഡിഎഫിലെ കെ.പ്രസന്നകുമാരി 758 വോട്ടിനാണ് വിജയിച്ച് ഡിവിഷൻ നിലനിർത്തി.

വനിത സംവരണവാർഡായ ഡിവിഷനിൽ സർക്കാർ ജോലി കിട്ടിയതിനെതുടർന്ന് സി. ശശികല രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഡിവിഷനുള്ള കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 11 ഉം യുഡിഎഫിന് മൂന്നുമാണ് കക്ഷിനില.