കടപ്പാറ മേമലയിൽ ഉരുൾപൊട്ടി വീടുകളും കൃഷിഭൂമിയും റോഡും ഒലിച്ചുപോയി
Thursday, August 1, 2024 2:27 AM IST
മംഗലംഡാം: കടപ്പാറക്കടുത്ത് മേമലയിൽ ഉരുൾപൊട്ടി അഞ്ച് ഏക്കർ കൃഷി ഭൂമിയും റോഡും ആൾതാമസം ഇല്ലാതിരുന്ന രണ്ടു വീടുകളും ഒലിച്ചു പോയി. വീടുകളുടെ തറ പോലും ഇല്ലാത്ത വിധമാണ് പ്രദേശം തുടച്ചു നീക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മഴയും കൂടുതൽ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഭീതിയും നിലനിന്നിരുന്നതിനാൽ തോട്ടങ്ങളിലേക്ക് ചൊവ്വാഴ്ച ആരും പോയിരുന്നില്ല.

ഇന്നലെ രാവിലെ ആളുകൾ മലയിൽ കയറിയപ്പോഴാണ് വിളകൾ നിറഞ്ഞു നിന്നിരുന്ന പ്രദേശമാകെ ഒഴുകി പോയത് കണ്ടത്. ഇവിടെ നിന്നും കുറച്ചു മാറിയാണ് വീടുകളുള്ളത്.

ഏതുസമയവും പ്രകൃതിക്ഷോഭം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ വീട്ടുകാരാരും രണ്ടുദിവസമായി പുറത്തിറങ്ങിയിരുന്നില്ല.


വടക്കേടത്ത് ജിമ്മി, ദാമോദരൻ എന്നിവരുടെ വീടുകളാണ് ഒലിച്ചു പോയത്. കൊച്ചു പാപ്പച്ചൻ, ഒറ്റതെങ്ങുങ്കൽ ഷിജി തുടങ്ങിയവരുടെ കൃഷിയിടങ്ങൾ ഉരുൾപൊട്ടലിൽ കാണാതായി.

വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. മുകളിൽ നിന്നും ഉരുൾപൊട്ടി ഒന്നര കിലോ മീറ്റർ ദൂരം മണ്ണും മരങ്ങളുമായി കടമപ്പുഴ തോട്ടിലാണ് എത്തിയിട്ടുള്ളത്. ഈ വെള്ളവും രണ്ടാം പുഴ വഴിമംഗലംഡാമിലെത്തും.

ഇവിടെ വനത്തിലും ഉരുൾപൊട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
വലിയ റബർ മരങ്ങളും കുരുമുളക് കൊടികളുമാണ് കൂടുതലും ഒലിച്ചുപോയത്.
വിആർടിയിൽ ഉരുൾപൊട്ടി ഇറിഗേഷൻ സ്ഥലത്തെ കശുമാവുകൾ ഒലിച്ചുപോയി.