വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിൽ മുങ്ങി
Thursday, August 1, 2024 2:27 AM IST
വടക്കഞ്ചേരി: 15 മണിക്കൂർ തുടർച്ചയായുണ്ടായ പേമാരിയും മംഗലംഡാമിലെ ഉരുൾപൊട്ടലും മൂലം വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിൽ മുങ്ങി. വീഴുമലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളവും വടക്കഞ്ചേരി മംഗലം പാലത്തെത്തി.

മംഗലംഡാം മലകളിലും വനത്തിലുമുണ്ടായ ഉരുൾപൊട്ടലിൽ മംഗലംഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ നാല് അടി ഉയരത്തിലാണ് മംഗലംഡാമിന്‍റെ ഷട്ടറുകൾ തുറന്നത്.
ഇത് മേഖലയിലെ കൂടുതൽ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. മംഗലംപാലത്ത് ദൈവദാൻ സെന്‍ററിന്‍റെ അടിയിലെ നില വെള്ളത്തിലായി.

അന്തേ വാസികളെയെല്ലാം സുരക്ഷിതമായി മുകളിലെ നിലയിലേക്ക് മാറ്റി.
വെള്ളം പൊങ്ങി പാളയം, കരിപ്പാലി പുഴകൾ കരകവിഞ്ഞ് ഒരു കിലോമീറ്ററിലേറെ ദൂരവ്യത്യാസമുള്ള പുഴകൾ ഒന്നിച്ചാണ് ഒഴുകുന്നത്.

മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാത പലഭാഗത്തും മുങ്ങി കിടക്കുകയാണ്. കരിപ്പാലിയിൽ രണ്ട് ചരക്കു ലോറികൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ പുലർച്ചെയാണ് ലോറികൾ വെള്ളത്തിൽ കുടുങ്ങിയത്.

മംഗലം പാലം യതീംഖാന ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്.
ഇവിടുത്തെ നിരവധി കടകളും സ്ഥാപനങ്ങളിലും വെള്ളം കയറി. പാളയം- കരിപ്പാലി റോഡിൽ നാലടിയോളം വെള്ളം പൊങ്ങി. ഈ പ്രദേശങ്ങളിലെ വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും പോലീസും സന്നദ്ധ പ്രവർത്തകരും വടംകെട്ടിയും ചങ്ങാടത്തിലും വലിയ ചരക്കുകളിലുമാണ് വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.


സെന്‍റ് ഫ്രാൻസിസ് സ്കൂളിന്‍റെ താഴത്തെ നിലയിലും വെള്ളം കയറി. സ്കൂൾ ഓഡിറ്റോറിയവും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. പാളയം, കുറുവത്ത് പ്രദേശങ്ങളിലെ നൂറിലേറെ വീടുകൾ വെള്ളം മുങ്ങി.

വടക്കഞ്ചേരി ടൗണിൽ ബസ് സ്റ്റാന്‍റിനു മുന്നിലെ വെപ്പിൽ ഭാഗത്തെ വീടുകളും വെള്ളത്തിൽ മുങ്ങി. ഇവരെയും മാറ്റി പാർപ്പിച്ചു. കിഴക്കഞ്ചേരി ചേരതോട് പ്രദേശം റോഡ് കാണാനാകാത്ത വിധം മുങ്ങി.

വീഴുമലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് അണക്കപ്പാറ- മുടപ്പല്ലൂർ റോഡിൽ വെള്ളം കയറി. വണ്ടാഴി പാളയം, കൊഴുക്കുള്ളി എന്നീപാലങ്ങൾ മുങ്ങി. ഈ റഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. വടക്കഞ്ചേരി മേഖലയിൽ നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

പന്നിയങ്കര ഗവ.എൽപി സ്കൂൾ, പഞ്ചായത്ത് കമ്യുണിറ്റി ഹാൾ, എൻഎസ്എസ് കരയോഗം ഹാൾ, മംഗലം ഗാന്ധി സ്മാരക സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.