തൃശൂർ-പാലക്കാട് ദേശീയപാതയിൽ വ്യാപക മണ്ണിടിച്ചിൽ, ഗതാഗതം തടസപ്പെട്ടു
Wednesday, July 31, 2024 6:27 AM IST
വടക്കഞ്ചേരി: തൃശൂർ- പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്കും വാണിയംപാറയ്ക്കും ഇടയിൽ എട്ടിടത്ത് മണ്ണിടിച്ചിൽ. അഞ്ചുമൂർത്തിമംഗലം എക്സൈസ് ചെക്ക് പോസ്റ്റിനടുത്ത് ദേശീയപാത മുങ്ങി വെള്ളം ഒഴുകി. തേനിടുക്കിലും പന്നിയങ്കരയിലുമാണ് വലിയതോതിലുള്ള മണ്ണിടിച്ചിലുണ്ടായി മണ്ണും പാറകളും ദേശീയപാതയിലെത്തിയത്. പാലക്കാട് ലൈനിലായിരുന്നു മണ്ണിടിച്ചിൽ.

ഇവിടെ പാതയിലെ രണ്ട് ലൈനിലും മണ്ണ് ഇറങ്ങി. ഒറ്റവരിയായിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ചുവട്ടുപാടത്ത് വെള്ളക്കെട്ടുണ്ടായി അഞ്ചു വീടുകൾ മുങ്ങി.

വീട്ടുക്കാരെ പന്നിയങ്കര ഗവ. എൽപി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. ചുവട്ടുപാടത്ത് ഓട്ടോക്കാരൻ ലില്ലി മനോജിന്‍റെ വീടിനു പുറകിൽ മണ്ണിടിച്ചിലുണ്ടായി. വീടിന് ഭാഗികമായ കേടുപാടുണ്ട്. ഫലവൃക്ഷങ്ങളും മണ്ണിടിച്ചിലിനൊപ്പം കടപുഴകി വീണിട്ടുണ്ട്. ചെമ്മണ്ണാംകുന്നിൽ 200 മീറ്ററിനുള്ളിൽ ആറിടത്താണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. വാണിയംപാറയിൽ തൃശൂർ ലൈനിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇവിടെ സർവീസ് റോഡ് അടച്ചു.


മഴ തുടരുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കപാതകളുടെ ഉറപ്പിലും വലിയ ആശങ്കകൾ ഉയരുന്നുണ്ട്. ദേശീയപാത തകർന്ന് മുഴുവൻ പാതാളക്കുഴികളായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം അടച്ച കുഴികളും തുറന്നു.

അഞ്ചുമൂർത്തിമംഗലം എക്സൈസ് ഓഫീസിനടുത്ത് 150 മീറ്ററോളം ദൂരം ദേശീയപാത വെള്ളത്തിൽ മുങ്ങി. ഉച്ചയോടെയാണ് ദേശീയപാതയിൽ നിന്നും വെള്ളം ഇറങ്ങി വാഹനഗതാഗതം സുഗമമായത്. ഇവിടെ പാലക്കാട് ലൈനിൽ കൾവർട്ട് തകർന്ന് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. സ്ഥലത്ത് അപകട സൂചന ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്.