ജില്ലയിൽ പ്രളയസമാനമായ മഴ, ഉരുൾപൊട്ടലിൽ നാശനഷ്ടം
Wednesday, July 31, 2024 6:27 AM IST
പാലക്കാട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴയിൽ പ്രളയസമാനമായി പലയിടത്തും ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം മംഗലംഡാമിൽ വിവിധയിടങ്ങളിലുണ്ടായ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും കാരണം നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നിരവധിവീടുകൾക്ക് കേടുപാടുകളും കൃഷി നാശവുമുണ്ടായി. പാലക്കാട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും പല കോളനികളിലും വെള്ളം കയറി ജനജീവിതം ദുസഹമായി.

കൽപാത്തി ഗണേഷ് നഗർ, അകത്തേത്തറ, ശംഖുവാരത്തോട്, ഒലവക്കോട്, കൽപാത്തി മേഖലകളിലാണ് വീടുകളിലാണ് വെള്ളം കയറിയത്. ചാത്തപ്പുരം പുതിയ പാലം വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൽപാത്തി പുഴ കരകവിഞ്ഞൊഴുകിയതിനാൽ മുക്കൈ നിലംപതി പാലം വെള്ളത്തിനടിയിലായി.

കൽമണ്ഡപം ബൈപാസിനോടുചേർന്ന കോളനികളിൽ വെള്ളം കയറിയതിനെ തുടർന്ന് പോലീസും അഗ്നിശമന സേനയും എത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. കല്ലേക്കുളങ്ങര അന്പാട്ട് തോട് കരകവിഞ്ഞതിനാൽ ഏമൂർ ഭഗവതിക്ഷേത്രത്തിലും, പൂജ നഗർ, വിദ്യനഗർ കോളനികളിലും വെള്ളം കയറി.

ആലത്തൂർ മലമൽ മൊക്ക് പൂർണ്ണമായും വെള്ളത്തിനിടയിലായി. വീഴ്മലയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് ദേശീയപാത സ്വാതി ജംഗ്ഷനിൽ പുഴക്ക് സമാനമായ കുത്തൊഴുക്കാണ് ഉണ്ടായത്.

ഇതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കയറാടി വില്ലേജ് മൈലാടും പരിതയിൽ ഉരുൾപൊട്ടി 12 കുടുംബങ്ങളെ തിരു ഹൃദയ ദൈവാലയ ഹാളിലേയ്ക്ക് മാറ്റി പാർപ്പിച്ചു.

വടവന്നൂർ വില്ലജ് ആലന്പള്ളം പുഴപ്പാലം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 15 വീടുകളിലെ 50 പേരെ ചൈതന്യ കല്യാണമണ്ഡപത്തിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല. പട്ടാന്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് തദ്ദേശസ്വയം ഭരണ എക്സൈസ് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ദുരന്ത നിവാരണ അഥോറിറ്റിയുടെയും മറ്റു അധികാരികളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം.

ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.