അയിലൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടി വ്യാപകനാശനഷ്ടം
Wednesday, July 31, 2024 6:27 AM IST
നെന്മാറ: തുടർച്ചയായി പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. അയിലൂർ പഞ്ചായത്തിലെ മാനംകെട്ട പൊറ്റ, മണലൂർ ചള്ളയിൽ വനമേഖലയിൽ നിന്ന് ഉരുൾപൊട്ടി വ്യാപക കൃഷി നാശം. വീടുകൾക്ക് സമീപം കല്ലും മണ്ണും മരങ്ങളും ഒഴുകിയെത്തി.

നെല്ലിയാമ്പതി മലനിരകളിലെ പടിഞ്ഞാറേ ചെരുവിലുള്ള മലവാഴി കുന്നിൽ നിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ചെറിയ കാട്ടുചോല വൻ പുഴയായി ഗതി മാറിയൊഴുകി.

വീടുകൾ പുഴ ഒഴുകിയതിന് അകലെ ആയതിനാൽ ആപത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മണിയോടെ ആയിരുന്നു വൻ ശബ്ദത്തോടെ ഉരുൾപൊട്ടൽ ഉണ്ടായിരുന്നത്.

പകൽ സമയമായതിനാൽ വെള്ളം വരുന്നതും ശബ്ദം കേട്ടതും പ്രദേശവാസികൾക്ക് മാറിനിൽക്കാൻ കഴിഞ്ഞു. ശക്തമായി വെള്ളം ഒഴുകിയ സ്ഥലങ്ങളിൽ വലിയ മരതടികളും മൺതിട്ടയും കല്ലുകളും വന്ന് അടിഞ്ഞു. തിരുവഴിയാട് വില്ലേജ് അധികൃതരും പ്രദേശവാസികളും ചേർന്ന് 12 വീടുകളിലെ 30 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

ഒലിപ്പാറ, തെങ്ങും പാടം, പുത്തൻകാട് ഭാഗത്തുനിന്നും വെള്ളപ്പൊക്കത്തിൽ വീട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി ഒലിപ്പാറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവിടെയുണ്ടായിരുന്ന മറ്റു 11 കുടുംബങ്ങളെ കഴിഞ്ഞ ദിവസം രാത്രി പഞ്ചായത്ത് അംഗം കെ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ബന്ധുവീടുകളിലേക്ക് മാറ്റി.

ഒലിപ്പാറ വിശുദ്ധ പത്താം പിയൂസ് പള്ളി പാരിഷ് ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കയറാടി വില്ലേജ് ഓഫീസിന്‍റെ നേതൃത്വത്തിൽ ഒന്പതു പേരെ പാർപ്പിച്ചു. വിഴ്‌ലി കാന്തളം ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും അപകട ഭീഷണിയായതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാന്തളം ഭാഗത്തുള്ളവരെ മയിലാടും പരുത തിരുഹൃദയ ദേവാലയ സൺഡേ ക്ലാസ് ഹാളിൽ 37 പേരെമാറ്റിപ്പാർപ്പിച്ചു.


വിഴ്‌ലി മാർ ഗ്രിഗോറിയസ് ചർച്ച് ഹാളിൽ 12 കുടുംബങ്ങളിലെ 41 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതോടെ കയറാടി വില്ലേജ് ഓഫീസിന്‍റെ കീഴിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളായി. കൽച്ചാടി പുഴ കരകവിഞ്ഞതിനെ തുടർന്ന് റബർ തോട്ടങ്ങൾ ഉൾപ്പെടെ കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. കൽച്ചാടിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് പൂഞ്ചേരി, ചള്ള, ഓവുപാറ, കൽച്ചാടി ആദിവാസി കോളനി തുടങ്ങിയ പ്രദേങ്ങൾ ഒറ്റപ്പെട്ടു. കരിമ്പാറയിൽ കനാലിലൂടെ അമിതജലം ഒഴുകിവന്ന് റോഡിലേക്കും സമീപ വീടുകളിലേക്ക് വെള്ളം കയറി.

കരിമ്പാറ കൽച്ചാടി റോഡിൽ കൽച്ചാടി ഭാഗത്തുള്ള റോഡ് മലവെള്ളപ്പാച്ചിലിൽ 15 അടിയിലേറെ വലിപ്പത്തിൽ ഒലിച്ചുപോയി ഗർത്തം രൂപപ്പെട്ടു. നെല്ലിയാമ്പതി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.

റോഡിൽ വീണ പാറക്കല്ലുകളും മരങ്ങളും നീക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നെല്ലിയാമ്പതി നൂറടി ഭാഗത്ത് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. കൂനമ്പാലം പാടികൾക്ക് സമീപവും വെള്ളം ഉയർന്നു. പോത്തുണ്ടി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളം ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ പോത്തുണ്ടിയിൽ 26 സെന്‍റീമീറ്റർ മഴ രേഖപ്പെടുത്തി. ജലനിരപ്പ് 50 അടിയായി ഉയർന്നതിനെ തുടർന്ന് കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.