ഷൊർണൂരിൽ പ്രളയ മഴ
Wednesday, July 31, 2024 6:27 AM IST
ഷൊർണൂർ: നഗരസഭാ പ്രദേശത്ത് നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. വാർഡ് 23 ൽ ഗണേഷ് ഗിരി നിള പമ്പ് ഹൗസ് റോഡ് ഒറ്റപ്പെട്ടു. ഗണേഷ് ഗിരിയിലെ 41 വീടുകളിൽ വെള്ളം കയറി.

ഗണേഷ്ഗിരി ജിഎച്ച്എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 20 പേരെ പാർപ്പിച്ചു. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറി. വാർഡ് 12 ചുടുവാലത്തൂർ സൗത്തിൽ 20 വീടുകളിൽ വെള്ളം കയറി. സേക്രട്ട് ഹാർട്ട് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 10 പേരെ പാർപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് താമസം മാറി. വാർഡ് 18 ചുടുവാലത്തൂർ വെസ്റ്റിൽ 12 വീടുകളിൽ വെള്ളം കയറി.

ഇവിടുള്ള എല്ലാവരും ബന്ധുവീടുകളിലേക്ക് താമസം മാറി. വാർഡ് 11 നന്നംകോട്ടിൽ 7 വീടുകളിൽ വെള്ളം കയറി. ഇവിടെ ഉള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഷൊർണൂർ നഗരസഭയുടെ പൊതുശ്മശാനം നമ്പർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.


മൃതശരീരവുമായി വന്നവർ തിരുവില്വാമല ഐവർമഠത്തിലേക്കും ചെറുതുരുത്തി പുണ്യ തീരത്തിലേക്കും കൊണ്ടുപോയി സംസ്കരിക്കേണ്ട സാഹചര്യവും ഉണ്ടായി. ആറാണി ഐകോൺസ് റോഡ്, കവളപ്പാറ പൊതുവാൾ ജംഗ്ഷൻ റോഡ്, കുളപ്പുള്ളി കൂനത്തറ റോഡ് എന്നീ പ്രധാന റോഡുകളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം തടസപ്പെട്ടു.

നിരവധി ബസുകൾ സർവീസ് നിർത്തിവച്ചു. ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിന്‍റെ വർഷങ്ങളായി ഒടിഞ്ഞുനിന്ന ഒരു ഭാഗം പൂർണമായും ഒഴുകിപ്പോയി. നിരവധി വീടുകളുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് നാശനഷ്ടങ്ങൾ ഉണ്ടായി.

അടിയന്തരസാഹചര്യം മുൻനിർത്തി ഷൊർണൂർ കെവിആർ സ്കൂൾ, സെന്‍റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.