പട്ടാമ്പി നഗരം വെള്ളത്തിനടിയിലായി
Wednesday, July 31, 2024 6:26 AM IST
ഷൊർണൂർ: കനത്ത മഴയിൽ പട്ടാമ്പി നഗരം വെള്ളത്തിനടിയിലായി. പുഴ പോലെ ആർത്തലച്ചെത്തിയ മഴവെള്ളം വാഹനഗതാഗതം തടസപ്പെടുത്തി. നഗരത്തിനുള്ള ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളിലും വെള്ളംകയറി. കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുഴക്ക് സമാനമായ രീതിയിലാണ് പട്ടാമ്പി നഗരത്തിനുള്ളിലെ വിവിധ റോഡുകളിൽ വെള്ളം നിറഞ്ഞത്.

നഗരത്തിനുള്ളിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാത്ത അവസ്ഥയിലാണ്. നഗരത്തിലാകെ വെള്ളം നിറഞ്ഞു കവിഞ്ഞ സ്ഥിതിയാണ്. നഗരത്തിനുള്ളിൽ സന്നദ്ധ പ്രവർത്തകരും പോലീസും വടംകെട്ടിയാണ് നാമമാത്രമായ വാഹന ഗതാഗതം സാധ്യമാക്കിയത്. പട്ടാമ്പി പാലം അടച്ചതോടുകൂടി നഗരം ഒറ്റപ്പെട്ട നിലയിലായിരുന്നു. വാഹന ഗതാഗതവും ഏറെക്കുറെ നിലച്ചു.


എന്നാൽ ഇരുചക്ര വാഹനങ്ങളിൽ നഗരത്തിലെത്തിയവർ തിരിച്ചു പോകാൻ ആകാതെ കുടുങ്ങിയപ്പോഴാണ് വടംകെട്ടി സന്നദ്ധ പ്രവർത്തകർ ഇവർക്ക് പോകാൻ സാഹചര്യം ഒരുക്കിയത്. ഭാരതപ്പുഴ നിറഞ്ഞുകവിഞ്ഞ അതേ മാതൃകയിലാണ് പട്ടാമ്പി നഗരത്തിനുള്ളിൽ ജലം ഒഴുകിയെത്തിയത്. തുണിക്കടകളിലും പലവ്യഞ്ജന കടകളിലും ജ്വല്ലറികളിലും മറ്റ് വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും വെള്ളം കയറി.

ഭീമമായ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഭാരതപ്പുഴയിൽ നിന്നും വെള്ളം കരകവിഞ്ഞ് ഒഴുകിയതാണ് പ്രതിസന്ധിക്ക് കാരണമായത്.