അതിഥിത്തൊഴിലാളികളെ വീടിനു മുകളിൽനിന്നും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
Wednesday, July 31, 2024 6:26 AM IST
ഒറ്റപ്പാലം: തോരാമഴയിൽ അമ്പലപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. അമ്പലപ്പാറയിൽ വീടിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. പച്ചീരി പറമ്പിൽ ശാന്തകുമാരിയുടെ വീടിന്‍റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.

ചേറുമ്പാലയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബം സമീപത്തെ ബന്ധു വീട്ടിലേക്ക് മാറി. പടിഞ്ഞാറേക്കര ആമിനയുടെ കുടുംബമാണ് താമസം മാറ്റിയത്. അമ്പലപ്പാറ പടിക്കടത്ത് മണികണ്ഠന്‍റെ വീടിന്‍റെ ഭിത്തി ഭാഗികമായി തകർന്നു. പുലാപറ്റശേരി കള്ളിച്ചോല രാജന്‍റെ വീട്ടിൽ വെള്ളം കയറി. തേലക്കാട്ടുപടി അങ്കണവാടിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു.

ഒറ്റപ്പാലത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തും സെമാൽക്ക് ആശുപത്രി പരിസരത്തും വെള്ളം കയറി യതോടെയാണ് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നഗരസഭ ചെയർപേഴ്സൺ ജാനകിദേവിയുടെ വീടും ഇതിൽ ഉൾപെടുന്നു. എൻഎസ്എസ് ട്രെയിനിംഗ് കോളജിലാണ് ദുരിതാശ്വാസ ക്യാമ്പ് നഗരസഭ ആരംഭിച്ചത്.


റെയിൽവെ സ്റ്റേഷന് സമീപം പള്ളത്ത് നാല് ഭാഗത്തും വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്‍റെ മുകൾ നിലയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി . റെയിൽവെ സ്റ്റേഷൻ പരിസരത്തെ പാർക്കിംഗ് ഏരിയക്കും നാശം സംഭവിച്ചിട്ടുണ്ട്.