വണ്ടിത്താവളം -വിളയോടി റോഡിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു
Wednesday, July 31, 2024 6:26 AM IST
ചിറ്റൂർ: ശക്തമായ മഴയിൽ റോഡിൽ വെള്ളം കയറി ഗതാഗതതടസം. വയലുകൾ മുങ്ങി കൃഷി നാശവും മരങ്ങൾ പൊട്ടിവീണും വ്യാപകനാശം ഉണ്ടായി. ഇന്നലെ രാവിലെ വണ്ടിത്താവളം - വിളയോടി റോഡിലാണ് വെള്ളം പൊങ്ങി വാഹന ഗതാഗതം നിലച്ചത്.

വെള്ളത്തിലൂടെ മറികടക്കാൻ ശ്രമിച്ച കാർ റോഡിൽ കുടുങ്ങി. സമീപത്തുണ്ടായിരുന്നവർ ട്രാക്ടർ എത്തിച്ചാണ് കാറും യാത്രക്കാരേയും രക്ഷപ്പെടുത്തിയത്. സ്ഥലത്തു റോഡിനു സമീപത്തെ വീടുകളിലേക്കും മഴ വെള്ളം ഇരച്ചുകയറി. ഇതിൽ മുഹമ്മദിന്‍റെ വീടിന്‍റെ പിൻഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. വിളയോടി സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥുകളായ നാലുപേർ താമസിക്കുന്ന വീടിന്‍റെ കോമ്പൗണ്ടിൽ വെള്ളം കയറി. ഇവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറിതാമസിക്കാൻ മീനാക്ഷിപുരം പോലീസ് നിർദേശിച്ചു.


മറ്റു രണ്ടു വീടുകൾക്ക് മണൽച്ചാക്ക് നിരത്തി താത്കാലിക പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവരേയും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വണ്ടിത്താവളം - ചിറ്റൂർ റോഡിൽ സർവീസ് നടത്തുന്ന 12 ബസുകളും ഇതരവാഹനങ്ങളേയും മേട്ടുപ്പാളയം വഴി ചിറ്റൂരിലേക്ക് തിരിച്ചു വിട്ടു. ആളിയാർ വെള്ളം ഇറക്കിയതുമൂലം മൂലത്തറ ഷട്ടർ തുറന്നതിനെ തുടർന്ന് ചിറ്റൂർപുഴ നിറഞ്ഞാഴുകയാണ്. മൂലത്തറ, പാറക്കളം, പാലത്തുള്ളി പാലങ്ങളിലൂടെ വാഹനയാത്ര പോലീസ് തടഞ്ഞിട്ടുണ്ട്. മരതമ്പാറ, കരയ്ക്കലകുളമ്പ്, കൈതറവ് ഭാഗങ്ങളിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് നാലു കർഷകരുടെ പത്തേക്കർ നെൽകൃഷി മഴവെള്ളത്തിൽ മുങ്ങി.