കല്യാണത്തണ്ട്: പ്രതിഷേധം ശക്തമാകുന്നു
Sunday, August 25, 2024 11:27 PM IST
കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ട് മേഖലയിൽ 1970 മുതൽസ്ഥിരതാമസമാക്കിയിട്ടുള്ള 43 കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കുന്നു. കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സ്ഥലത്ത് റവന്യു വകുപ്പ് സർക്കാർ ഭൂമിയെന്ന ബോർഡു സ്ഥാപിച്ചതെന്ന് പ്രദേശ വാസികൾ ആരോപിച്ചു.

പ്രശ്നപരിഹാര ശ്രമത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നല്കാനും മറ്റ് നിയമ നടപടികൾക്കുമായി മേഖലയിലെ കുടുംബങ്ങളുടെ ആധികാരിക രേഖയുടെ പകർപ്പുകൾ സമര സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ചു. കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്‍റ് സിജു ചക്കുംമൂട്ടിൽ 30 ഓളം കുടുംബങ്ങളുടെ രേഖകൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ടിന് കൈമാറി.

കുടിയിറക്കുനീക്കം അവസാനിപ്പിക്കുക, പ്രദേശവാസികളുടെ കൃഷിഭൂമിക്ക് പട്ടയം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പിന്തുണയോടെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ സമരമായി 27 ന് കട്ടപ്പന വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. തുടർന്ന് കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് 30ന് കർഷക മാർച്ചും കൂട്ടധർണയും നടത്തും.


കല്യാണത്തണ്ട് മാളിയേക്കൽ ശിവന്‍റെ വീട്ടിൽ നടന്ന രേഖകളുടെ ശേഖരിക്കൽ യോഗത്തിൽ ജനകീയ സമര സമിതി ചെയർമാൻ ബിജു ചക്കുംചിറ, കൺവീനർ ടി.സി.മോഹനൻ, സിജു ചക്കുംമൂട്ടിൽ, ബീന ജോബി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, അരുൺകുമാർ കാപ്പുക്കാട്ടിൽ, പി.എസ്. മേരിദാസൻ, പൊന്നപ്പൻ അഞ്ചപ്ര, നോബിൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.