അത്ര ചെറുതല്ല, ജോസിന് ചെറുനാരങ്ങാകൃഷി
Sunday, August 25, 2024 11:27 PM IST
ടി.പി. സന്തോഷ്കുമാർ

തൊടുപുഴ: ചെറുനാരങ്ങയ്ക്ക് കേരളത്തിൽ ആവശ്യക്കാരേറെയാണ്. വേനൽക്കാലത്ത് ചെറുനാരങ്ങയുടെ വിലയും കുതിച്ചുയരും. എന്നാൽ ഇവിടെ ശീതളപാനീയവും അച്ചാറും തയാറാക്കാൻ നാരങ്ങ വേണമെങ്കിൽ ആന്ധ്രയെയോ തമിഴ്നാടിനെയോ ആശ്രയിക്കണമെന്ന സ്ഥിതിയാണ്. ഇതോടെയാണ് ജില്ലയിൽ ഒരു കർഷകൻ പരീക്ഷണാടിസ്ഥാനത്തിൽ ചെറുനാരങ്ങാ കൃഷി ആരംഭിച്ചത്. ഏതു സമയത്തും ആവശ്യക്കാരുള്ള ചെറുനാരങ്ങായുടെ വിപണി സാധ്യത കണ്ടെത്തി കൃഷി ചെയ്ത് നേട്ടം കൊയ്യുകയാണ് പുറ്റടി സ്വദേശി പൂവത്തുംമൂട്ടിൽ ജോസ്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് ചെറുനാരകം കൃഷി ചെയ്ത് അദ്ദേഹം മികച്ച വിളവും വിലയും നേടുന്നത്.

തമിഴ്നാട്ടിൽനിന്നു പഴവർഗങ്ങൾ എടുത്ത് എറണാകുളത്തും മറ്റു വിൽപ്പന നടത്തിവരികയായിരുന്നു ജോസ്. ഇതിനു പുറമേ തമിഴ്നാട്ടിൽ ഭൂമി പാട്ടത്തിനെടുത്ത് പപ്പായ കൃഷിയും നടത്തിയിരുന്നു. എന്നാൽ മുല്ലപ്പെരിയാൽ വിഷയത്തിന്‍റെ പേരിൽ കേരള-തമിഴ്നാട് അതിർത്തി മേഖലകളിൽ സംഘർഷം ഉണ്ടായപ്പോൾ ബിസിനസും കൃഷിയും ഉപേക്ഷിച്ച് അവിടെനിന്നു പോരേണ്ടി വന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി.

പിന്നീട് പുറ്റടിയിൽ ആകെയുള്ള ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്തു കഴിയുന്നതിനിടെയാണ് നെറ്റിത്തൊഴു മണിയൻപെട്ടിയിൽ മൂന്നര ഏക്കർ സ്ഥലം പാട്ടത്തിനു നൽകാനുണ്ടെന്ന് അറിഞ്ഞത്. ഈ സ്ഥലം പാട്ടത്തിനെടുത്ത് ഏലവും കുരുമുളകും ഫല വൃക്ഷങ്ങളും കൃഷി ചെയ്യാനാരംഭിച്ചു. ഇതിനുപുറമേയാണ് പരീക്ഷണമെന്ന നിലയിൽ 35 സെന്‍റ് സ്ഥലത്ത് ചെറുനാരകം കൃഷി ചെയ്യാനാരംഭിച്ചത്. കൃഷി വിജയകരമാകുമോയെന്ന ഉറപ്പില്ലാതെയാണ് ജോസ് ഇതിനു മുന്നിട്ടിറങ്ങിയത്. എന്നാൽ ജോസിന്‍റെ പരിശ്രമം ഫലം കണ്ടതോടെ മെച്ചപ്പെട്ട വരുമാനം നൽകുന്ന കൃഷിയായി ചെരുനാരങ്ങ മാറി.


പത്തടി അകലത്തിൽ 150 ഓളം തൈകളാണ് ജോസ് 35 സെന്‍റിൽ കൃഷി ചെയ്തത്. എന്നാൽ കുറഞ്ഞത് 20 അടി അകലമെങ്കിലും ചെടികൾ തമ്മിൽ വേണമെന്നാണ് ജോസിന്‍റെ അഭിപ്രായം. ചെടികൾ തമ്മിൽ അകലം കുറഞ്ഞാൽ മുള്ളു കാരണം കൃഷിയിടത്തിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാവും. ഒരു നാരകത്തിൽ നിന്ന് വർഷം 15 കിലോയിൽ കുറയാതെ നാരങ്ങ കിട്ടും.

നിലവിൽ 90 രൂപ വരെ വില ലഭിക്കുന്നുണ്ട്. വേനൽക്കാലത്താകട്ടെ മെച്ചപ്പെട്ട വിലയാണ് നാരങ്ങായ്ക്ക് ലഭിക്കുന്നത്. കടുത്ത വേനലിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ശീതളപാനീയം നാരങ്ങാവെള്ളമായതിനാൽ വിപണിയിൽ 250-300 രൂപ വരെയാണ് ചെറു നാരങ്ങായുടെ വില. കഴിഞ്ഞ വേനലിൽ മൊത്തക്കച്ചവടക്കാരിൽ നിന്നും 150 രൂപ വരെ ഒരു കിലോ നാരങ്ങായ്ക്ക് ജോസിനു വില ലഭിച്ചു. മൊത്തക്കച്ചവടക്കാർ തോട്ടത്തിലെത്തി നാരങ്ങ വാങ്ങുന്നതിനു പുറമെ സമീപത്തെ കടകളിലും നാരങ്ങ വിൽപ്പന നടത്തുന്നുണ്ട്.

കാര്യമായ ജലസേചനം ആവശ്യമില്ലായെന്നതാണ് ചെറുനാരങ്ങാ കൃഷിയുടെ പ്രത്യേകത. ചെടികൾ നടുന്ന സമയത്ത് നല്ല രീതിയിൽ ജലസേചനം നടത്തണം. വളർച്ചയെത്തിയാൽ കൂടുതൽ വെള്ളം ഇവയ്ക്ക് ആവശ്യമില്ല. വള വർഷത്തിൽ രണ്ടു തവണ വളപ്രയോഗം നടത്തണം. അഴുകൽ രോഗം പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ഇതിനുള്ള പ്രതിരോധ മരുന്നും നൽകണം. കൃഷിയിൽ നിന്നും മികച്ച വരുമാനം ലഭിച്ചതോടെ കൃഷി കൂടുതൽ വ്യാപകമാക്കാൻ ജോസ് തയാറെടുക്കുകയാണ്. ചെറു നാരങ്ങായ്ക്കു പുറമെ സപ്പോട്ട, ഓറഞ്ച്, റംബുട്ടാൻ തുടങ്ങിയ പഴ വർഗങ്ങളും ജോസ് കൃഷി ചെയ്യുന്നുണ്ട്. ഭാര്യ ഷേർളിയും കൃഷിയിൽ പിന്തുണയുമായി ജോസിനൊപ്പമുണ്ട്. തുഷാര, ഡോ.അമൽ, ഹിമ എന്നിവരാണ് മക്കൾ.