ചൊക്രമുടിയിലെ നിർമാണങ്ങൾക്കു വിലക്ക്
Sunday, August 25, 2024 4:22 AM IST
അടിമാലി: അടിമാലി - ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്ന ചൊക്രമുടിയിലെ അനധികൃത നിര്‍മാണത്തിന് റവന്യു വകുപ്പിന്‍റെ വിലക്ക്. നിലവിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ബൈസൺവാലി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി.

പ്രദേശത്ത് 13 ഏക്കറോളം ഭൂമി പട്ടയ ഭൂമിയാണെന്നാണ് പറയുന്നത്. സിബി ജോസഫ്, സിനി സിബി അടിമാലി എന്നിവരുടെ പേരിലുള്ള പട്ടയഭൂമിയിലാണ് അനധികൃത നിർമാണം നടത്തിയിട്ടുള്ളത്. ഈ ഭൂമിയിൽ രണ്ട് കിലോമീറ്ററിൽ അധികം ദൂരത്തിൽ റോഡ് നിർമിക്കുകയും പാറകൾ പൊട്ടിക്കുകയും കുളം നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിർമാണങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവികുളം സബ് കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു.

ദേവികുളം ഗ്യാപ് റോഡിന് സമീപം റെഡ് സോൺ ഏരിയയിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണങ്ങൾ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.


കഴിഞ്ഞ ദിവസത്തെ മഴയത്ത് ഇവിടെ നിർമിച്ചിരുന്ന കുളത്തിന്‍റെ ഒരു ഭാഗം തകർന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തി. ചെറിയൊരു മഴ പെയ്താൽപോലും പെട്ടെന്ന് മണ്ണിടിയുന്ന സാഹചര്യമാണ് ഗ്യാപ് റോഡിൽ നിലവിലുള്ളത്.

ചൊക്രമുടി മലനിരകൾ ഉൾപ്പെടുന്ന ദേവികുളം ഗ്യാപ്പ് റോഡ് ഭാഗം നിലവിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2020 ജൂണിലുണ്ടായ മലയിടിച്ചിലിൽ ഈ മേഖലയിലെ 13 ഏക്കറോളം ഏലത്തോട്ടമാണ് ഒലിച്ചു പോയത്. മഴ കനത്തതിനെ തുടർന്ന് രണ്ടു മാസത്തിനിടെ മൂന്നുതവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.