അധികൃതരുടെ കണ്ണു തുറപ്പിച്ച് എൽപി സ്കൂളിലെ കുരുന്നുകൾ
Sunday, August 25, 2024 4:22 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ - ഇഞ്ചിക്കാട് ആറ്റോരം റോഡിൽ ഗവ:എൽ പി സ്കൂളിലേക്ക് പോവുന്ന ഭാഗത്തെ മാലിന്യംതള്ളലിനെതിരെ വണ്ടിപ്പെരിയാർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ തെരുവിലിറങ്ങി.

റോഡിലെ മാലിന്യം മൂലം ഇതുവഴി സ്കൂളിലേക്ക് പോവുന്ന കുരുന്നുകളടക്കമുള്ള യാത്രികർ മൂക്ക് പൊത്തി കടന്നുപോവേണ്ട അവസ്ഥയായിരുന്നു.

ഇവിടുത്തെ മാലിന്യം പെരിയാർ നദിയിലേക്കു കൂടി ഒഴുകി എത്തുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് നടപടികൾ എടുക്കാതെ വന്നപ്പോഴാണ് ഗവ. എൽ പി സ്കൂളിലെ സുരക്ഷാക്ലബ് അംഗങ്ങൾ രംഗത്തെത്തിയത്.

പരിസര മലിനീകരണം നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാടിനായി ഉണരൂ എന്ന സന്ദേശമേന്തിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ പൊതുവഴിയിലേക്കിറങ്ങിയത്.

മാലിന്യം തള്ളുന്നതിനെതിരെ കുരുന്നുകൾ രംഗത്തെത്തിയതോടെ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.


തുടർന്ന്, ഇവിടം സ്കൂൾ പരിസരമാണെന്നും ഞങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണെന്നും പരിസര മലിനീകരണവും മാലിന്യം തള്ളലും നടത്തരുതെന്നും അഭ്യർഥിച്ച് ഗവ. എൽ പി സ്കൂൾ സുരക്ഷാ ക്ലബിന്‍റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചു. വണ്ടിപ്പെരിയാർ പോലീസ് ഇൻസ്‌പെക്ടർ റെജിമോൻ, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, സാക്ഷരതാ പ്രേരക്ക് പി.കെ. ഗോപിനാഥൻ, സ്കൂൾ പ്രധാനാധ്യാപകൻ പുഷ്പ്പരാജ്,സ്കൂൾ സാമൂഹിക സുരക്ഷാ ക്ലബ് കൺവീനർ കവിത,അധ്യാപകരായ മാരിമുത്തു ഗൗതമൻ, ജസീല ഷീബ എന്നിവരും കുട്ടികളുടെ പരിപാടികൾക്ക് പിൻതുണയുമായി രംഗത്തു വരികയും ചെയ്തു.