മൊബൈൽ ഇ-സേവാകേന്ദ്രം കട്ടപ്പനയിൽ എത്തി
Sunday, August 25, 2024 4:22 AM IST
കട്ടപ്പന: സുപ്രിം കോടതിയുടെ മൊബൈൽ ഇ- സേവാ കേന്ദ്രം കട്ടപ്പനയിൽ എത്തി. മൊബൈൽ ഇ - സേവാ കേന്ദ്രം സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി സ്പോൺസർ ചെയ്ത പദ്ധതിയാണ്. സാധരണ ജനങ്ങൾക്ക് കോടതി ചുറ്റുപാടുകളിൽ നേരിടുന്ന സമയനഷ്ടവും ചെലവും കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യൂണിറ്റ് ഒരു മൊബൈൽ ഓഫീസായി പ്രവർത്തിക്കും.

കോടതി സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സജ്ജീകരിച്ച വാഹനമാണ് ഇത്.
ഇടുക്കി ജില്ലയിൽ ആദ്യമായാണ് സേവനം ലഭ്യമായത്. കട്ടപ്പന നഗരസഭാ ഗ്രൗണ്ടിൽ എത്തിയ വാഹനം കാണുവാൻ നിരവധി പേരാണ് എത്തിയത്. ആദ്യ ഘട്ടമായി പെറ്റിക്കേസുകളാണ് പരിഗണിച്ചത്.


വാഹനത്തിൽ ഡ്രൈവറും ഒരു ടെക്നിക്കൽ സ്റ്റാഫുമാണുള്ളത്. അതതു കോടതിയിൽനിന്നുള്ള ജഡ്ജിമാരാണ് പരാതികൾ പരിഗണിക്കുന്നത്. ഇതിനുള്ളിൽ കംപ്യൂട്ടറുകൾ, സ്കാനറുകൾ, പ്രിന്‍ററുകൾ, ഇന്‍റർനെറ്റ് കണക്റ്റിവിറ്റി, എസി, സിസിടിവി തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കോർട്ട് പ്രക്രിയകൾ, ഹിയറിംഗുകൾ, ഡോക്യൂമെന്‍റ് ഫയലിംഗുകൾ എന്നിവയ്ക്കുള്ള നിർദേശങ്ങളും പിന്തുണയും ഇ- സേവ കേന്ദ്രം നൽകും. നഗര, ഗ്രാമ മേഖലകളിൽ ആളുകൾക്ക് ഏളുപ്പത്തിൽ അനുസൃതമായ സമയങ്ങളിൽ സേവനം ലഭ്യമാക്കുക എന്നതാണ് മൊബൈൽ ഇ- സേവാ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.