നരിമറ്റത്തിൽ തോമസ് സാറിന് അന്ത്യാഞ്ജലി
Sunday, August 25, 2024 4:22 AM IST
തൊടുപുഴ: ഒരു കാലത്ത് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന പാരലൽ കോളജുകളിലൂടെ ആയിരക്കണക്കിന് പേർക്ക് വിദ്യാഭ്യാസത്തിന്‍റെ പുത്തൻ വാതായനം തുറന്നു നൽകിയ നരിമറ്റം സാർ ( തോമസ് നരിമറ്റം) ഓർമയായി.

ആറു പതിറ്റാണ്ടുകൾക്ക് മുന്പ് കാഞ്ഞാറിലും തൊടുപുഴയിലും അദ്ദേഹം ആരംഭിച്ച നെഹ്റു കോളജ് പാരലൽ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകളാണ് നൽകിയത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം നെഹ്റു കോളജിൽ ഉപരിപഠനം നടത്തിയ നൂറുകണക്കിന് പേർ പുതിയ തലങ്ങളിലെത്തി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

കാഞ്ഞാർ നരിമറ്റത്തിൽ കുര്യൻചാക്കോ-അന്നമ്മ ദന്പതികളുടെ മകനായി 1936-ലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞാർ സെന്‍റ് ജോസഫ് എൽപിഎസ്, അറക്കുളം സെന്‍റ് തോമസ് യുപിഎസ്, തേവര എസ്എച്ച് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇന്‍റർമീഡിയറ്റിനു ശേഷം വൈദികനാകാനുള്ള ആഗ്രഹത്തിൽ മാർ സെബാസ്റ്റ്യൻ വയലിനെ കണ്ടു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം കുമ്മണ്ണൂർ മൈനർ സെമിനാരിയിൽ ചേർന്നു.

ഇവിടെ പഠനം പൂർത്തിയായ ശേഷം രണ്ടുവർഷം ഫിലോസഫി പഠിച്ചു. പിന്നീട് മംഗലപ്പുഴ സെമിനാരിയിൽ ദൈവ വിശ്വാസം പഠിക്കാൻ ചേർന്നു. പിന്നീട് മൂവാറ്റുപുഴ നിർമല കോളജിൽ ഡിഎയ്ക്ക് ചേർന്നു പഠിച്ചു. തുടർന്ന് ആസാമിൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി അധ്യാപന ജീവിതമാരംഭിച്ചു. ഇതിനിടെ ചരിത്രത്തിലും ഇംഗ്ലീഷിലും എംഎ ബിരുദം എടുത്തു. പിന്നീട് ഗുവാഹട്ടിയിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി നേടി.


പിന്നീട് 1963-ൽ തിരികെ നാട്ടിലെത്തിയാണ് കാഞ്ഞാറിൽ നെഹ്റു കോളജ് ആരംഭിക്കുന്നത്. പിന്നീട് തൊടുപുഴയിലും കോളജ് ആരംഭിച്ചു. കലാ കായിക രംഗത്ത് അതീവ താത്പര്യമുണ്ടായിരുന്ന അദ്ദേഹം കുട്ടികളെ ഉൾപ്പെടുത്തി പുരുഷ -വനിത വോളിബോൾ ടീം രൂപീകരിച്ചു. തൊടുപുഴയിൽ പാരലൽ കോളജ് ഫെസ്റ്റ് നടത്തിയ തോമസ് സാർ മികച്ച ബാസ്കറ്റ് ബോൾ, ഫുട്ബോൾ കളിക്കാരനുമായിരുന്നു. 1977-ൽ തൊടുപുഴ അസംബ്ലി മണ്ഡലത്തിൽനിന്നും സ്വതന്ത്രസ്ഥാനാർഥിയായി മൽസരിച്ചിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

പാരലൽ കോളജുകൾ മെല്ലെ ചരിത്രത്തിലേക്ക് വിട വാങ്ങിയെങ്കിലും വാർധക്യ സഹജമായ രോഗങ്ങൾ അലട്ടിയതോടെയാണ് അദ്ദേഹം 2017-ൽ ഈ രംഗത്തുനിന്നും പിൻമാറിയത്.