അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് അവിശ്വാസത്തിലൂടെ പുറത്ത്
Sunday, August 25, 2024 4:22 AM IST
മൂലമറ്റം: അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. വിനോദിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എൽഡിഎഫിന്‍റെ ഒൻപത് അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ചു. യുഡിഎഫ് മെംബർമാർ ചർച്ചയിൽ പങ്കെടുത്തില്ല.

ബിജെപി അംഗങ്ങളും ഹാളിലെത്തിയെങ്കിലും വിട്ടു നിന്നു. ഇന്നലെ രാവിലെ ഇടുക്കി ബിഡിഒ മുഹമ്മദ് സബീർ വിളിച്ചുചേർത്ത യോഗത്തിലാണ് അവിശ്വാസം ചർച്ച ചെയ്തത്. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫ് -ഒൻപത്, യുഡിഎഫ്-നാല്, ബിജെപി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസത്തിൽ ഒപ്പിട്ടിരുന്ന ഒൻപതു മെംബർമാരേയും ബിഡിഒ കത്ത് വായിച്ച് കേൾപ്പിച്ചു. ഇവർ പ്രസിഡന്‍റിൽ അവിശ്വാസം രേഖപ്പെടുത്തി.

ഇതോടെ അവിശ്വാസം പാസായതായി ബിഡിഒ അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബി ജോമോന് പ്രസിഡന്‍റിന്‍റെ ചാർജ് കൈമാറി. അറക്കുളത്ത് പട്ടികജാതി സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. ചക്കി മാലി അഞ്ചാം വാർഡിൽനിന്ന് ജയിച്ച സിന്ധുവിനെ പ്രസിഡന്‍റാക്കാൻ തീരുമാനിച്ചപ്പോൾ ഇവരുടെ വിവാഹം പള്ളിയിൽ നടത്തിയതായി പറഞ്ഞ് യുഡിഎഫ് കോടതിയെ സമീപിക്കുകയായിരുന്നു.


എന്നാൽ കോടതിവിധി സിന്ധുവിന് അനുകൂലമായതിനെത്തുടർന്നാണ് ഇപ്പോൾ അവിശ്വാസം കൊണ്ടുവന്നത്. എസ്എസ്എൽസി ബുക്കിൽ എസ്‌സി എന്ന് രേഖപ്പെടുത്തിയത് പരിഗണിച്ചാണ് കോടതി സിന്ധുവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. തെരഞ്ഞടുപ്പിൽ സിപിഎം അംഗമായ സിന്ധു പ്രസിഡന്‍റാകുമെന്നുറപ്പാണ്.