സിഎച്ച്ആർ സംരക്ഷിത വനമാക്കരുത്: എംപി
Sunday, August 25, 2024 4:22 AM IST
തൊടുപുഴ: സിഎച്ച്ആർ സംരക്ഷിത വനമാക്കാനുള്ള നീക്കം സർക്കാർ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിഎച്ച്ആറിൽ ഭൂമിയുടെ പൂർണ നിയന്ത്രണം റവന്യു വകുപ്പിനായിരുന്നു. മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമായിരുന്നു വനം വകുപ്പിന് ഉണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തിയത് പിണറായി സർക്കാരാണ്.

2016-17 ലെ വനം വകുപ്പിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ഏലമലക്കാടുകളെ സംരക്ഷിത വനത്തിന്‍റെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സർക്കാരിന്‍റെ ഈ നടപടികൾ ജില്ലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് കൈവശ സർട്ടിഫിക്കറ്റ് കിട്ടാത്തതു മൂലം വീട് പണിയാൻപോലും കഴിയാത്ത സ്ഥിതിയാണുള്ളത്.

കുത്തകപ്പാട്ടം പുതുക്കി നൽകാത്തതിനാൽ വീട് വച്ച് താമസിക്കുന്നവരെ കുടിയിറക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സിഎച്ച്ആറുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ സർക്കാരിന്‍റെ ഈ നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കും. ജില്ലയെ വനമാക്കി മാറ്റാൻ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി എംപി ആരോപിച്ചു.

സിഎച്ച്ആർ വിഷയത്തിൽ തെറ്റ് തിരുത്തി നിലവിലുള്ള തത്സ്ഥിതി നിലനിർത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഏലം കുത്തകപാട്ട ഭൂമിയിൽനിന്നുള്ള കുടിയൊഴിപ്പിക്കൽ അടിയന്തരമായി നിർത്തിവച്ച് കുത്തകപാട്ടം പുതുക്കി നൽകണം. സിഎച്ച്ആറിൽ വീട് വയ്ക്കുന്നതിനും തൊഴിലാളികൾക്ക് താമസിക്കാനുള്ള ലയവും ഏലം സ്റ്റോറും നിർമിക്കാനും അനുമതി നൽകണം.


സിഎച്ച്ആറുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സിഎച്ച്ആറിന്‍റെ പരിധിയിൽ എത്ര വില്ലേജുകൾ ഉണ്ടെന്ന കൃത്യമായ കണക്കു പോലും റവന്യു വകുപ്പിനില്ല.

വിവരാവകാശ നിയമപ്രകാരം കളക്‌ടറേറ്റിൽനിന്ന് ലഭിച്ച മറുപടിയിൽ 1897 ഓഗസ്റ്റ് 24ന്‍റെ തിരുവിതാംകൂർ സർക്കാർ ഗസറ്റിലും 1987 മെയ് നാലിലെ സർക്കാർ ഗസറ്റിലും സിഎച്ച്ആറിലെ ഭൂമിയുടെ അളവ് 15,720 ഏക്കറെന്നാണ് പറയുന്നത്. എന്നാൽ ഇടുക്കി എൽഎ ഡെപ്യൂട്ടി കളക്ടർ ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ സ്റ്റേറ്റ്മെന്‍റ് ഓഫ് ഫാക്ടിൽ സിഎച്ച്ആറിൽ രണ്ട് ലക്ഷം ഏക്കറിന് മുകളിൽ ഭൂമിയുണ്ടാകാമെന്നാണ് പറയുന്നത്. വനം മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത് 2,10,000 ഏക്കർ റിസർവ് വനമാണെന്നാണ്. ഇതേ കണക്കാണ് സിഎച്ച്ആർ റിസർവ് വനമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നൽകിയ പരിസ്ഥിതി സംഘടനയ്ക്കുമുള്ളത്.

സിഎച്ച്ആർ വിഷയം വിവാദമായപ്പോൾ റിസർവ് വനമെന്ന പരാമർശം ഒഴിവാക്കിയെങ്കിലും വനമാണന്ന് ആവർത്തിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളത്. ജില്ലയിൽ വനം വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംപി പറഞ്ഞു. പത്രസമ്മേളനത്തിൽ ജോണ്‍ നെടിയപാല, ഡിസിസി ജനറൽ സെക്രട്ടറി ബിജോമാണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷിബിലി സാഹിബ് എന്നിവരും പങ്കെടുത്തു.