5.6 കിലോ കഞ്ചാവ് പിടികൂടി
Sunday, August 25, 2024 3:39 AM IST
തൊടുപുഴ: നഗരത്തിലും പരിസരത്തുമായി പോലീസും എക്സൈസും നടത്തിയ പരിശോധനയിൽ 5.6 കിലോ കഞ്ചാവ് പിടികൂടി. തൊടുപുഴ നഗരത്തിൽ നടത്തിയ പോലീസ് പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി.

എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൊടുപുഴ മങ്ങാട്ടുകവല നാലുവരി പാതയിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് തൊടുപുഴ ആനക്കൂട് സ്വദേശി പള്ളിപ്പാട്ട് ശ്രീകുമാർ(44) രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലായത്. ഓട്ടോയിലെത്തിയ പ്രതി റോഡിൽ പോലീസിന്‍റെ പരിശോധന കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ഡ്രൈവർസീറ്റിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കാളിയാർ സിഐ എച്ച്.എൽ. ഹണി, എസ്ഐ പി.കെ. സലീം, എസ്‌സിപിഒ അബ്ദുൾ ഗഫൂർ, സിപിഒ അമൽ, വനിത സിപിഒ താഹിറ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


ഇടവെട്ടി നടയം ഭാഗത്ത് പൈനാപ്പിൾ തോട്ടത്തിനോടു ചേർന്നുള്ള തൊണ്ടിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് 3.6 കിലോ കഞ്ചാവ് എക്സൈസ് കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്‍റോയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി. പ്രവീണ്‍കുമാർ, ഒ.എച്ച്. മൻസൂർ, പ്രിവന്‍റീവ് ഓഫീസർ പി.കെ. ഷിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.എ. സുമീന, ഡ്രൈവർ എ.കെ. വിനോദ് എന്നിവർ പങ്കെടുത്തു.