ചേലാകർമത്തെ തുടർന്ന് നവജാത ശിശു മരിച്ചു: രണ്ട് പേർ അറസ്റ്റിൽ
Friday, August 23, 2024 11:08 PM IST
മൂലമറ്റം: ചേലാകർമത്തെത്തുടർന്ന് നവജാതശിശു രക്തം വാർന്ന് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പേരാമംഗലം സ്വദേശി ഇബ്രാഹിം(63), സഹായി റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞാർ സ്വദേശികളായ ദന്പതികളുടെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് ദാരുണമായി മരിച്ചത്. 2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചർമം നീക്കിയതിനെത്തുടർന്ന് കുഞ്ഞിന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.

ചികിത്സയിൽ കഴിയവേ കുഞ്ഞിന് ശ്വാസതടസമുണ്ടായി. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യ ഘട്ടത്തിൽ കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് പോലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.


സംഭവം കൂടുതൽ ചർച്ചയായതോടെയാണ് പോലീസ് നടപടി ഉൗർജിതമാക്കിയതെന്നാണ് സൂചന. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.