കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു
Friday, August 23, 2024 11:08 PM IST
അടിമാലി: മഴ കനത്തതോടെ നിര്‍ത്തി വച്ചിരുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാത നവീകരണ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു. മഴ കനത്ത് പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടതോടെയായിരുന്നു നിര്‍മാണ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 910 കോടി രൂപക്കാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

പദ്ധതിയുടെ 110 കിലോമീറ്റര്‍ ദൂരവും വീതികൂട്ടി നവീകരിക്കാനാണ് പദ്ധതി.

ദേശീയപാതയുടെ നവീകരണം മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലക്കും കരുത്താകുമെന്നാണ് പ്രതീക്ഷ. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമാണം ആരംഭിച്ചു.

അഞ്ചു സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ദേശീയപാത നവീകരണം തികച്ചും അശാസ്ത്രീയമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.