ഓണ വിപണി ഉണർന്നു; നേന്ത്രക്കായ വില മേലോട്ട്
Friday, August 23, 2024 11:08 PM IST
തൊടുപുഴ: ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിപണിയിൽ നേന്ത്രക്കായ വില ഉയരുന്നു. വാഴകർഷകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന സമയമാണ് ഓണം സീസണ്‍. എന്നാൽ പ്രകൃതി ക്ഷോഭംമൂലം ഒട്ടേറെ കർഷകരുടെ വിളവെടുക്കാറായ നേന്ത്രവാഴകൾ നശിച്ചിരുന്നു. അതിനാൽ വിപണയിൽ നേന്ത്രക്കുലകളുടെ വരവു കുറവാണ്. നാടൻ നേന്ത്രക്കുലകളുടെ വരവു കുറഞ്ഞെങ്കിലും അന്യ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഓണം സീസണ്‍ മുൻ നിർത്തി വൻ തോതിൽ ഏത്തക്കുലകൾ എത്തുന്നുണ്ട്.

തൊടുപുഴ മാർക്കറ്റിൽ കിലോയ്ക്ക് 58 മുതൽ 65 രൂപ വരെയാണ് നിലവിലെ മൊത്തവില. ചില്ലറ വിൽപന വില 70 രൂപ വരെയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെമാത്രം നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 15 -20 രൂപയാണ് കൂടിയത്. വിഎഫ്പിസികെയുടെ വിപണികളിൽ ഇന്നലെ മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിച്ച നേന്ത്രക്കായയ്ക്ക് 50 മുതൽ 58 വരെയാണ് കർഷകർക്ക് വില ലഭിച്ചത്. ഇവിടെ നിന്നും കച്ചവടക്കാർ ഉത്പന്നം ലേലത്തിൽ പിടിക്കുകയാണ് പതിവ്.

വയനാട്ടിൽ നിന്നുള്ള നേന്ത്രക്കായയുടെ സീസണ്‍ കഴിഞ്ഞതോടെ മാർക്കറ്റിലേക്ക് ഇപ്പോൾ പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തു നിന്നാണ്. മൈസൂരുവിൽ നിന്നു നേന്ത്രക്കായ എത്തുന്നുണ്ടെങ്കിലും വില കൂടുതലായതിനാൽ മൊത്തവ്യാപാരികൾ ഇത് കൂടുതലായി വാങ്ങുന്നില്ല. എന്നാൽ ഓണമെത്തുന്നതോടെ ഇതും കൂടുതലായി വിപണിയിലെത്തും. ഇതോടെ നേന്ത്രക്കായ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നു കച്ചവടക്കാർ പറയുന്നു.

വിലകൂടിയതോടെ പ്രാദേശികമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന കർഷകർ പ്രതീക്ഷയിലാണ്. കർഷക മാർക്കറ്റുകളിൽ കൂടുതലായി നേന്ത്രക്കുലകൾ എത്തിത്തുടങ്ങി. വിഎഫ്പിസികെയുടെ ഇരട്ടയാർ മാർക്കറ്റിൽ ഇന്നലെ 1368 കിലോയും ഉടുന്പന്നൂർ മാർക്കറ്റിൽ 1970 കിലോ നേന്ത്രക്കായയും വിൽപന നടന്നു. നിലവിലുള്ള സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച് നേന്ത്രക്കായയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കാനാണ് സാധ്യത. ഓണക്കാലത്തേയ്ക്കുള്ള വിളവെടുപ്പ് ഇപ്പോൾ തന്നെ പല മേഖലകളിലും സജീവമായി. ഓണച്ചന്തകളും മറ്റും ആരംഭിക്കുന്നതോടെ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറും.


ഓണത്തിന് ഉപ്പേരി നിർമാണത്തിനാണ് നേന്ത്രക്കായ കൂടുതലായി ഉപയോഗിക്കുന്നത്. അടിമാലി നേന്ത്രനോടാണ് ഉപ്പേരി നിർമാതാക്കൾക്ക് പ്രിയം കൂടുതൽ. ഇതിൽ ഉപ്പേരി നിർമിച്ചാൽ ഗുണത്തിലും തൂക്കത്തിലും മേൻമയുണ്ടാകുമെന്ന് ഇവർ പറയുന്നു. എന്നാൽ ഇത്തവണ അടിമാലി നേന്ത്രന്‍റെ വരവ് കുറഞ്ഞിട്ടുണ്ട്. മൈസൂർ നേന്ത്രനും മേട്ടുപ്പാളയം കായയുമാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്.

നേന്ത്രക്കായയ്ക്ക് വില കൂടിയതോടെ ഉപ്പേരിയ്ക്കു വില ഉയരാനാണ് സാധ്യത. നിലവിൽ 420 രൂപയ്ക്കാണ് ഒരു കിലോ ഉപ്പേരി വിൽക്കുന്നത്. എന്നാൽ ഓണമടുക്കുന്നതോടെ വില ഇനിയും ഉയർന്നേക്കുമെന്ന് ഉപ്പേരി നിർമാതാക്കൾ പറഞ്ഞു. ഇതിനിടെ ഗുണനിലവാരം കുറഞ്ഞ കായ ഉപയോഗിച്ച് നിർമിക്കുന്ന ഉപ്പേരി കുറഞ്ഞ വിലയിൽ പാതയോരത്തും മറ്റും വിൽപ്പന തകൃതിയായി നടന്നു വരുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പാകട്ടെ ഇത്തരം കേന്ദ്രങ്ങളിൽ കാര്യമായ പരിശോധന നടത്തുന്നില്ലെന്ന് പരാതിയുണ്ട്.

രുചി പകരാൻ കുടുംബശ്രീ ചിപ്സും
ശർക്കരവരട്ടിയും

ഇത്തവണ ഓണ സദ്യയ്ക്ക് വിളന്പാൻ കുടുംബശ്രീ ബ്രാൻഡ് കായവറുത്തതും ശർക്കരവരട്ടിയും വിപണിയിൽ ഉണ്ടാകും. ഇതിനായി ജില്ലയിൽ 15 സംരംഭകരെ ബ്രാൻഡിംഗിനായി കണ്ടെത്തി ക്ലസ്റ്റർ രൂപീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 10 സംരംഭകരാണ് ബ്രാൻഡിംഗിന് തയാറായിട്ടുള്ളത്. കുടുംബശ്രീയുടെ വിപണന മേളകളിലൂടെ ഇവ വിറ്റഴിക്കും. സംരംഭകരുടെ നിലവിലുള്ള വിതരണ ശൃംഖലയ്ക്ക് കുടുംബശ്രീ ബ്രാൻഡിന്‍റെ പിന്തുണകൂടി ലഭിക്കുകയാണ്. 100, 250 ഗ്രാമുകളുടെ ചിപ്സും ശർക്കരവരട്ടിയുമാണ് വിൽപനയ്ക്കെത്തുക. ജില്ലയിലെ 52 ഗ്രാമ സിഡിഎസുകളിലും മൂന്ന് നഗര സിഡിഎസുകളിലുമായി 120 ഓളം ഓണച്ചന്തകളാണ് കുടുംബശ്രീ ആരംഭിക്കുക. പുറമേ ജില്ലാ ഓണച്ചന്തയും പ്രവർത്തിക്കും.