എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
Friday, August 23, 2024 11:08 PM IST
അടിമാലി: അടിമാലി ടൗണില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതടക്കം മൂന്ന് എടിഎം കൗണ്ടറുകളാണ് അടിമാലി ടൗണില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം ദേശിയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ളത്. തൊട്ടടുത്തടുത്തായി മൂന്ന് കൗണ്ടറുകള്‍ ഉണ്ടെങ്കിലും ഇവയൊന്നും പണമിടപാടുകാര്‍ക്ക് വേണ്ടവിധം പ്രയോജനം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം അറ്റകുറ്റപ്പണിക്കെന്നപേരില്‍ അടച്ചിട്ട് മാസങ്ങളായി. പ്രവര്‍ത്തനമുള്ളതും ഇല്ലാത്തതും തുല്യമെന്ന രീതിയിലാണ് മറ്റു രണ്ടു ബാങ്കുകളുടെയും എടിഎമ്മുകളുടെ സ്ഥിതിയെന്നും ആരോപണമുണ്ട്. സ്വകാര്യ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, മോട്ടോര്‍ വാഹനവകുപ്പ് ഓഫീസ്, വിദേശമദ്യവില്‍പ്പന ശാല ഇവയൊക്കെയും പ്രവര്‍ത്തിക്കുന്നത് പരാതികള്‍ക്ക് ഇടവരുത്തിയിട്ടുള്ള എടിഎം കൗണ്ടറുകളുടെ ഭാഗത്താണ്. എടിഎം കൗണ്ടറുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കൂടുതലുള്ള സാഹചര്യത്തിൽ കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.