കാലവർഷക്കെടുതിയിൽ റോഡ് തകർന്നു; ഇടമലക്കുടിയിലേക്കുള്ള യാത്ര ദുരിതം
Friday, August 23, 2024 11:08 PM IST
മൂന്നാർ: കനത്ത മഴയിൽ റോഡ് തകർന്നതോടെ ഇടമലക്കുടിയിലേക്കുള്ള യാത്ര ദുരിതപൂർണമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ പെയ്ത കനത്ത മഴയിലാണ് റോഡ് തകർന്നത്. കുണ്ടുംകുഴിയുമായ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാനാവാത്ത അവസ്ഥയാണ്. ഇതോടെ കുടികളിലേക്കുള്ള ചരക്ക് ഗതാഗതവും വലിയ പ്രതിസന്ധിയിലായി.

സൊസൈറ്റി കുടിയിൽനിന്നും ഇഡ്ഡലിപ്പാറയിലേക്കുള്ള ഭാഗത്താണ് റോഡ് ഏറ്റവും കൂടുതൽ തകർന്നിരിക്കുന്നത്. റോഡിലെ ചെളിയിൽ വാഹനങ്ങൾ കുടുങ്ങുന്ന സാഹചര്യത്തിൽ അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. കാൽനടപോലും വലിയ ബുദ്ധിമുട്ടിലാണ്. കനത്ത മഴയിൽ കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം പ്രതിസന്ധിയിലായാൽ ഭക്ഷണവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾക്കാടിലെ കുടികളിൽ എത്തിക്കുവാൻ സാധിക്കാതെ വരുമെന്നതിനാൽ എത്രയും വേഗം റോഡ് നന്നാക്കി ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കണമെന്നാണ് കുടിനിവാസികൾ ആവശ്യപ്പെടുന്നത്.