പഴയരിക്കണ്ടം-മൈലപ്പുഴ- വരിക്കമുത്തൻ റോഡ് തകർന്നു
Friday, August 23, 2024 11:08 PM IST
ചെറുതോണി: ജനവാസമാരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ടു പിന്നിട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം-മൈലപ്പുഴ-വരിക്കമുത്തൻ റോഡ് തകർന്നിട്ട് വർഷങ്ങളായി.

നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല. ജനപ്രതിനിധികളുടെ വാഗ്ദാനങ്ങൾ വർഷങ്ങളായി പാലിക്കപ്പെടാതെ തുടരുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. റോഡ് തകർന്ന് കാൽനടയാത്ര പോലും അസാധ്യമായിട്ടു വർഷങ്ങളായെങ്കിലും ജനപ്രതിനിധികളാരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.


നൂറുകണക്കിന് വിദ്യാർഥികൾ ഓരോ ദിവസവും യാത്ര ചെയ്യേണ്ട വഴിയാണിത്. നിരവധി സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകേണ്ടതായുണ്ട്. ആലപ്പുഴ-മധുര സംസ്ഥാനപാത രൂപം കൊള്ളുന്നതിനു മുൻപ് വണ്ണപ്പുറം-കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള ഏക യാത്രാമാർഗവും ഇതായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമായ റോഡിനോടുള്ള അവഗണന തുടർന്നാൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.