തൊടുപുഴ നഗരസഭ: വൈസ് ചെയർപേഴ്സണെതിരെ അവിശ്വാസം ചർച്ചചെയ്യാതെ തള്ളി
Thursday, August 22, 2024 11:49 PM IST
തൊടുപുഴ: നഗരസഭ വൈസ് ചെയർപേഴ്സൻ പ്രഫ. ജെസി ആന്‍റണിക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ക്വാറം തികയാതെ വന്നതോടെ ചർച്ചക്കെടുക്കാതെ തള്ളി. 35 അംഗ കൗണ്‍സിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. അവിശ്വാസം ചർച്ചയ്ക്കെടുക്കണമെങ്കിൽ കുറഞ്ഞത് 18 അംഗങ്ങളുടെ പിന്തുണ വേണം. യുഡിഎഫിന് 13 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. എന്നാൽ ആറു ലീഗ് കൗണ്‍സിലർമാരിൽ അഞ്ചുപേരും ഇന്നലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കെത്തിയില്ല. ഇതിനു പുറമെ ബിജെപിയുടെ എട്ട് അംഗങ്ങളും എൽഡിഎഫിന്‍റെ 12 അംഗങ്ങളും ചർച്ചയിൽ നിന്നും വിട്ടുനിന്നു.

അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലർമാരും കേരള കോണ്‍ഗ്രസ് അംഗം ജോസഫ് ജോണും കഴിഞ്ഞ ദിവസം പെട്ടേനാട് വാർഡിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലീംലീഗ് സ്വതന്ത്രൻ ജോർജ് ജോണും മാത്രമാണ് ഹാജരായത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന മുൻ ചെയർമാൻ സനീഷ് ജോർജും ഹാജരായില്ല.


ഇതോടെ വരണാധികാരിയായ ഇടുക്കി തദ്ദേശവകുപ്പ് സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ പ്രമേയം തള്ളുകയായിരുന്നു. ഇനി ആറു മാസത്തിനു ശേഷമേ വൈസ് ചെയർപേഴ്സനെതിരെ അവിശ്വാസം കൊണ്ടുവരാനാവൂ. നഗരസഭ കൗണ്‍സിലിന്‍റെ ആദ്യ കാലം മുതൽ കൗണ്‍സിലറായിരുന്ന ജെസി ആന്‍റണി നേരത്തെ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.