ഷെഫീക്കിനെ ജഡ്ജി ആശുപത്രിയിൽ സന്ദർശിച്ചു
Thursday, August 22, 2024 11:48 PM IST
തൊടുപുഴ: കേരള മനസാക്ഷിയെ ഞെട്ടിച്ച ഷെഫീക്ക് വധശ്രമക്കേസ് അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്നു. അൽ അസ്ഹർ ആശുപത്രിയുടെ സംരക്ഷണയിൽ കഴിയുന്ന ഷെഫീക്കിനെ തൊടുപുഴ അഡീഷണൽ സെഷൻസ് നന്പർ -1 കോടതി ജഡ്ജി ആഷ് കെ. ബാൽ ഇന്നലെ സന്ദർശിച്ചു. പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനത്തെ തുടർന്ന് വലിയ ആരോഗ്യ പ്രശ്നങ്ങളുള്ള ഷെഫീക്കിന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിനോ മൊഴി നൽകുന്നതിനോ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടിയുടെ അവസ്ഥ മനസിലാക്കാനായി ജഡ്ജി നേരിട്ടെത്തിയത്.


പബ്ലിക് പ്രോസിക്യൂട്ടറുടെ ഹർജി പരിഗണിച്ചാണ് ജഡ്ജി ആഷ് കെ. ബാൽ സന്ദർശനം നടത്തിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്, പ്രതി ഭാഗം അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൽ, സാന്ത്വന എന്നിവരും ഡോക്ടർമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.