പൊറുതി മുട്ടി ജനങ്ങൾ അറക്കുളത്ത് കാട്ടുപന്നി ആക്രമണം: യുവാവിന് പരിക്കേറ്റു
Thursday, August 22, 2024 11:48 PM IST
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ കാട്ടുപന്നി ആക്രമണം രൂക്ഷം. ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കാട്ടു പന്നി ആക്രമിച്ചു. മൈലാടുംപാറയിൽ ജെയിംസിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാട്ടുപന്നി ആക്രമിച്ചത്.

ടാപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. പരിക്കേറ്റ ജയിംസ് വീട്ടിൽ വിശ്രമത്തിലാണ്. കണ്ണിക്കൽ, മൈലാടുംപാറ, പുത്തേട്, കൂവപ്പള്ളി, ഇന്‍റർമീഡിയറ്റ്, ഓഡിറ്റ്, ജലന്തർ, ആശ്രമം ഭാഗങ്ങളിലാണ് കാട്ടുപന്നികളുടെ വിളയാട്ടം വ്യാപകമായിരിക്കുന്നത്. നൂറുകണക്കിന് കാട്ടുപന്നികൾ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. സന്ധ്യയായാൽ പുറത്തിറങ്ങി നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. അടുത്തിടെ പകൽ സമയത്തും കാട്ടുപന്നികൾ കൃഷിയിടങ്ങളിലും വീടിനു സമീപവും എത്തുന്നതും പതിവാണ്. തന്നാണ്ടു കൃഷികൾ ഉൾപ്പെടെ നശിപ്പിക്കപ്പെടുന്ന സ്ഥിതിയാണ്.


കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും തൊഴിലുറപ്പു ജോലിയിൽ ഏർപ്പെടുന്നവർക്കും കൃഷിയിടങ്ങളിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍സ്-എം അറക്കുളം മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ മൈലാടുംപാറയിൽ ജയിംസിനെ പാർട്ടി നേതാക്കളായ ടോമി ജോസഫ് കുന്നേൽ, ടോമി നാട്ടുനിലം, സുബി ജോമോൻ, സിബി മാളിയേക്കൽ, സാജു കുന്നേമുറി, അജിൽ പനച്ചിക്കൽ, ഐസക്ക് കുളത്തിനാൽ, ജോസ് ഇടക്കര, റോയി ജെ.കല്ലറങ്ങാട്ട് , അജിത് ചെറുവള്ളാത്ത്, ബേബി കുഴിഞ്ഞാലിൽ, കുട്ടിച്ചൻ എട്ടാനിയിൽ എന്നിവർ വീട്ടിലെത്തി സന്ദർശിച്ചു.