തദ്ദേശ അദാലത്ത് 30ന്: 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
Thursday, August 22, 2024 11:48 PM IST
ചെറുതോണി: സംസ്ഥാന സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നാലാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണവും എക്സൈസും പാർലമെന്‍ററി കാര്യവും വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ 30ന് ജില്ലാതല തദ്ദേശ അദാലത്ത് നടത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു പത്രസമ്മേളനത്തിൽ അറിയിച്ചു.

ചെറുതോണി ടൗൺഹാളിലാണ് അദാലത്ത് നടത്തപ്പെടുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ, സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഓഫീസുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ തീർപ്പാകാതെ അവശേഷിക്കുന്ന പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളുമാണ് അദാലത്തിൽ പരിഗണിക്കുക.

ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ, ക്രമവത്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതിനിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യസംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജ്മെന്‍റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത, കൂടാതെ മന്ത്രി നിർദേശിക്കുന്ന അധിക വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും. പഞ്ചായത്തുകൾ നിരസിച്ച പരാതികളും നവകേരളസദസിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിക്കും.


30 ന് രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് ഉദ്ഘാടന സമ്മേളനം. 10.30 മുതൽ വകുപ്പ് മന്ത്രി പരാതികൾ സ്വീകരിച്ച് നടപടികൾ സ്വീകരിക്കും.

അദാലത്ത് ദിവസം സമർപ്പിക്കുന്ന പരാതികൾ വെള്ള പേപ്പറിൽ തയാറാക്കി നൽകിയാൽ മതിയാകും. പരാതികളിൽ ആവശ്യമായ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകർ അഡ്രസും ഫോൺ നമ്പറും രേഖപ്പെടുത്തിയിരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.