വാത്തിക്കുടി പഞ്ചായത്ത് ഓഫീസിൽ സംഘർഷം: സെക്രട്ടറിയും പരാതിക്കാരനും ചികിത്സയിൽ
Thursday, August 22, 2024 11:48 PM IST
ചെറുതോണി: വീടു നിർമിക്കാനുള്ള കൈവശരേഖയ്ക്കെത്തിയ ആളും പഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും. രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി. വാത്തിക്കുടി പഞ്ചായത്തോഫീസിൽ കയറി പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്ന പരാതിയിൽ മുൻ എസ്ടി കമ്മീഷൻ അംഗം അഡ്വ. കെ. കെ. മനോജിനെതിരെ മുരിക്കാശേരി പോലീസ് കേസെടുത്തു.

മാതാവിന്‍റെ പേരിൽ അനുവദിച്ച വീട് നിർമിക്കാൻ ഭൂമിക്ക് കൈവശരേഖ ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു കെ.കെ. മനോജ്. സിഎച്ച്ആറിൽ ഉൾപ്പെട്ട ഭൂമിക്ക് കൈവശരേഖ നല്കാനാവില്ലെന്ന് സെക്രട്ടറി പി.ജി. ജോജോ മനോജിനെ അറിയിച്ചു. ഇതേത്തുടർന്ന് മനോജും സെക്രട്ടറിയും തമ്മിൽ വാക്കേറ്റമുണ്ടായി. മനോജ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് സെക്രട്ടറിയുടെ പരാതി.

ബുധനാഴ്ച പഞ്ചായത്തോഫീസിലെത്തി ബഹളമുണ്ടാക്കി മടങ്ങിയ മനോജ് ആക്രമിക്കാൻ ലക്ഷ്യമിട്ട് തുണിയിൽ തേങ്ങ പൊതിഞ്ഞ് കൈയിൽ കരുതിയാണ് വ്യാഴാഴ്ച രാവിലെ വീണ്ടുമെത്തിയതെന്ന് സെക്രട്ടറി പി.ജി. ജോജോ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.


എന്നാൽ, മർദ്ദനമേറ്റത് തനിക്കാണെന്നും താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അഡ്വ. കെ.കെ. മനോജ് പറഞ്ഞു. സെക്രട്ടറിയും ജീവനക്കാരും ചേർന്ന് മർദ്ദിച്ചവശനാക്കിയെന്നാരോപിച്ച് മനോജും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ശരീരത്തിന്‍റെ ഒരു വശം തളർന്ന തന്‍റെ സംസാരത്തിലുള്ള വൈകല്യം മൂലം മദ്യപിച്ചെത്തിയെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ചേർന്ന് ജാതിയധിക്ഷേപം നടത്തുകയും മർദ്ദിക്കുകയും ചെയ്തെന്ന് കെ.കെ മനോജ് പറഞ്ഞു.

വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ ജനകീയ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.