കാഞ്ചിയാർ പള്ളിക്കവലയിൽ വനത്തിൽനിന്നൊരു അതിഥി
Thursday, August 22, 2024 11:48 PM IST
കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവല പേഴുംകണ്ടം റോഡിൽ കൗതുകക്കാഴ്ചയായി ഒരു മയിൽ എത്തി. ഒരാഴ്ചയായി ഈ അതിഥി ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. അഞ്ചുരുളി വനത്തിൽനിന്ന് വഴിതെറ്റിവന്നതാകാനാണു സാധ്യത. വനാന്തരീക്ഷത്തിന്‍റെ ചുറ്റുപാടിൽനിന്നു നാട്ടിലെത്തിയതിന്‍റെ ഭീതിയൊന്നും മയിലിനില്ല. വീടിന്‍റെ മുറ്റത്തും തിണ്ണയിലുമെല്ലാം ഒരു പേടിയും കൂടാതെ കറങ്ങിനടക്കുകയാണ്.

അതിഥിയായി എത്തിയ മയിലിനെ കാണാൻ നാട്ടുകാരും ഒത്തുകൂടുന്നുണ്ട്. കാഴ്ചക്കാരുടെ ശ്രദ്ധയിൽനിന്നു മാറാൻ കുറ്റിക്കാട്ടിലേക്കു നീങ്ങി. സാധാരണ 75 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് മയിലുകളെ കാണാറുള്ളത്. എന്നാൽ ഹൈറേഞ്ചിലെ കാർഷിക മേഖലയായ കാഞ്ചിയാറിൽ മഴയ്ക്കു കുറവൊന്നും ഉണ്ടായിട്ടുമില്ല.


അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വരൾച്ചയുടെ സൂചകമാണെന്ന് ചിലർ വാദിക്കാനും തുടങ്ങി. എന്നാൽ, കാട്ടിൽനിന്ന് വഴി തെറ്റി ഇവിടെ വന്നുപെട്ടതാണെന്ന് മറ്റു ചിലർ. എങ്ങനെയൊക്കെ ആയാലും തെരുവുനായ്ക്കളുടെ കണ്ണിൽപെട്ടാൽ പ്രശ്നമാകും. മയിലിനെ വനപാലകർ സംരക്ഷിച്ച് കാട്ടിലേക്ക് അയയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.