ചൊക്രമുടിയുടെ താഴ്‌വാരത്തെ റവന്യു ഭൂമിയിൽ വ്യാപക കൈയേറ്റം
Thursday, August 22, 2024 11:48 PM IST
അടിമാലി; ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്ന ചൊക്രമുടിയുടെ താഴ്‌വാരത്തെ റവന്യൂ ഭൂമിയിൽ വ്യാപക കൈയേറ്റം. ഇതര ജില്ലക്കാരായ ചിലരാണ് ഇവിടെ റവന്യൂഭൂമിയിൽ റോഡ് നിർമിക്കുകയും ഭൂമി പ്ലോട്ടുകളായി തിരിക്കുകയും ചെയ്തിരിക്കുന്നത്. അതീവ പരിസ്ഥിതിലോല പ്രദേശത്താണ് റോഡ് നിർമാണം ഉൾപ്പെടെ ചെയ്തിരിക്കുന്നത്.

ഗ്യാപ് റോഡിനോടുചേർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ മേഖലയിൽനിന്ന് ഇരുനൂറു മീറ്റർ നീങ്ങിയാണ് മലനിരകൾ ഇടിച്ചുനിരത്തി പാറകൾ പൊട്ടിച്ചുള്ള നിർമാണങ്ങൾ പുരോഗമിക്കുന്നത്. റെഡ് സോണിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ പാടില്ല എന്നിരിക്കെയാണ് റവന്യു അധികൃതരുടെ മൗനാനുവാദത്തോടെ ഏക്കർകണക്കിന് മലനിരകൾ ഇടിച്ചു നിരത്തിയിരിക്കുന്നത്. ഈ ഭാഗത്ത് എവിടെയും പട്ടയം ഉള്ള ഭൂമിയില്ല എന്നു നാട്ടുകാർ പറയുന്നു.


മറ്റൊരു സ്ഥലത്തിന്‍റെ പട്ടയം കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് ചിലർ ഈ ഭൂമി വിൽപ്പന നടത്തിയതെന്നും പറയുന്നുണ്ട്. കനത്ത മഴയുള്ള ദിവസങ്ങളിലും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നു നാട്ടുകാർ പറയുന്നു. ചെരിവുള്ള പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ താഴെഭാഗത്ത് താമസിക്കുന്നവരെ ആശങ്കപ്പെടുത്തുകയാണ്. മഴക്കാലത്ത് മലയിടിച്ചിൽ പതിവായ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്.