വൈസ് ചെയർപേഴ്സണെതിരേ അവിശ്വാസം ഇന്ന്
Wednesday, August 21, 2024 11:30 PM IST
തൊടുപുഴ: നഗരസഭ വൈസ് ചെയർപഴ്സൻ പ്രഫ.ജെസി ആന്‍റണിക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് 11ന് കൗണ്‍സിലിൽ ചർച്ച ചെയ്യും. യുഡിഎഫ് പക്ഷത്തുള്ള 13 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടിസ് കഴിഞ്ഞ എട്ടിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്ക് യുഡിഎഫ് കൗണ്‍സിലർമാർ നൽകിയത്. അവിശ്വാസം പാസാകണമെങ്കിൽ കുറഞ്ഞത് 18 അംഗങ്ങളുടെ പിന്തുണ വേണം.

യുഡിഎഫിന് ഒറ്റയ്ക്ക് ഇതിനുള്ള അംഗ ബലം ഇല്ലാത്തതിനാൽ ബിജെപിയുടെ പിന്തുണ ലഭിച്ചാൽ മാത്രമെ അവിശ്വാസം പാസാകൂ. എന്നാൽ ബിജെപി അവിശ്വാസ ചർച്ചയിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സിപിഎം സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതിനെ തുടർന്ന് കോണ്‍ഗ്രസും ലീഗും തൊടുപുഴയിൽ രണ്ട് തട്ടിലാണ്.


അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗ് തീരുമാനം എടുത്തിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. ചർച്ചയിൽ നിന്നും എൽഡിഎഫും വിട്ടു നിൽക്കാനാണ് സാധ്യത.