പീരുമേട്, തൊടുപുഴ താലൂക്കുകളിൽ തീവ്രമഴ : ജില്ലയിൽ വ്യാപകനാശം
Wednesday, August 21, 2024 11:30 PM IST
തൊടുപുഴ: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇന്നലെ പുലർച്ചെവരെ ജില്ലയുടെ വിവിധ മേഖലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. പീരുമേട്, തൊടുപുഴ താലൂക്കുകളിലാണ് തീവ്രമഴ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെവരെയുള്ള 24 മണിക്കൂറിൽ പീരുമേട് താലൂക്കിൽ 173.3 മില്ലീമീറ്റർ മഴയാണ് പെയ്തത്. തൊടുപുഴ താലൂക്കിൽ 137.9 മില്ലീമീറ്റർ മഴയും ലഭിച്ചു. ദേവികുളം - 62.6, ഇടുക്കി - 7.4, ഉടുന്പൻചോല - 7 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.

കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും വീശിയതോടെ പല മേഖലകളിലും വൻ നാശനഷ്ടമുണ്ടായി. മരം വീണും വൈദ്യുത പോസ്റ്റുകൾ മറിഞ്ഞുവീണുമാണ് പലയിടത്തും നാശനഷ്ടമുണ്ടായത്. തൊടുപുഴ താലൂക്കിലാണ് കൂടുതൽ കെടുതികളുണ്ടായത്. താലൂക്കിൽ ഒട്ടേറെ വീടുകൾക്കു കേടുപാടുണ്ടായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ പലഭാഗത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. മരംവീണ് പല റൂട്ടുകളിലും ഗതാഗത തടസമുണ്ടായി. തൊടുപുഴ, മൂലമറ്റം, കല്ലൂർക്കാട് ഫയർസ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി വാഹനഗതാഗതം പുനസ്ഥാപിച്ചത്.

മുട്ടം, കുടയത്തൂർ, അറക്കുളം
പഞ്ചായത്തുകളിൽ

കാറ്റിലും മഴയിലും മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ, വൈദ്യുതി പോസ്റ്റുകൾ, കാർഷികവിളകൾ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇന്നലെ പുലർച്ചെയാണ്

രണ്ടു പഞ്ചായത്തുകളിലും മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയത്. പതിനഞ്ച് മിനിറ്റോളം അതിശക്തമായ കാറ്റ് വീശിയതോടെ പ്രദേശത്ത് വലിയ ഭീതിയുളവാക്കിയെന്നു പ്രദേശവാസികൾ പറഞ്ഞു. കാറ്റിന്‍റെയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞുവീഴുന്നതിന്‍റെയും വലിയ ശബ്ദം കേട്ട് ഞെട്ടലോടെയാണ് മിക്ക ആളുകളും ഉണർന്നത്.

കുടയത്തൂർ പഞ്ചായത്തിൽ വയനക്കാവിനു സമീപം പരപ്പുംകരയിലാണ് കാറ്റ് കൂടുതൽ നാശനഷ്ടം വിതച്ചത്. നിരവധി മരങ്ങൾ ഈ മേഖലയിൽ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും പൂർണമായും നിലച്ചു.
കുടയത്തൂർ - ആനക്കയം റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. വയനക്കാവിനു സമീപം കോളപ്രയ്ക്കും ആനക്കയത്തിനുമുള്ള റോഡുകളിലേക്ക് വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.

വയനക്കാവ് ഭാഗത്തുനിന്നും ആനക്കയം ഭാഗത്തേക്കുള്ള റോഡിൽ കൂറ്റൻ വാകമരം ഒടിഞ്ഞു വീണു. പരപ്പുംകരയിൽ കാട്ടാംപിള്ളിൽ ശങ്കരപ്പിള്ളയുടെ വീടിന്‍റെ പിൻഭാഗത്ത് മരം ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു. കല്ലാറ്റിൻ ജോസിന്‍റെ പുരയിടത്തിൽ നിന്ന തേക്കുമരം ഒടിഞ്ഞ് സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു. രണ്ടു വീടുകളുടെ ഇടയിലുള്ള ഭാഗത്തേക്കാണ് തേക്ക് വീണത്. അതിനാൽ വലിയ അപകടം ഒഴിവായി. വലിയപുരയ്ക്കൽ ജോസിന്‍റെ കിണറിന് മുകളിലേക്ക് മരം മറിഞ്ഞു വീണു. കിണറിന്‍റെ ഭിത്തി തകർന്നു. ആനക്കയത്ത് അറയ്ക്കൽ ജോർജിന്‍റെ പുരയിടത്തിലെ തേക്കുമരങ്ങൾ ഒടിഞ്ഞു വീണു.

തുടങ്ങനാട് വാഴക്കാല മനു മാത്യുവിന്‍റെ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞുവീണ് കാക്കൊന്പ് തെങ്ങനാകുന്നേൽ സജിയുടെ തൊഴുത്ത് തകർന്നു. തുടങ്ങനാട് മുണ്ടയ്ക്കൽ വാതിലിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പുറവിളയ്ക്കു സമീപം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു. ഇടപ്പള്ളി പാന്പനാനി ഭാഗത്ത് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇവിടെ വ്യാപകമായി വൈദ്യുതി ലൈൻ പൊട്ടി വീണു.


ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് സമീപം മരം ഒടിഞ്ഞു വീണു. മുട്ടം ഇടപ്പള്ളി പാന്പനാനി സെന്‍റ് ജൂഡ് ചാപ്പലിന് സമീപം വൈദ്യുതി പോസ്റ്റിലേക്ക് മരം വീണ് ലൈൻ പൊട്ടി വീണു. മുട്ടത്തുനിന്നും തൊടുപുഴ, തുടങ്ങനാട്, മേലുകാവ്, കുടയത്തൂർ റൂട്ടുകളിൽ മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു.

ഇലപ്പള്ളി ചെന്നാപ്പാറയിൽ താമസിക്കുന്ന ചിറ്റടിച്ചാലിൽ ഗീത സോമന്‍റെ വീടിനു മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. അടുക്കളയിലെ പാത്രങ്ങളും നശിച്ചു. അപകടം നടക്കുന്പോൾ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഗീത പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിയാമറ്റം പഞ്ചായത്തിലെ വടക്കോടിൽ കൃഷ്ണൻകുട്ടിയുടെ വീടിനു മുകളിലേക്ക് തേക്കുമരം വീണ് വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നു.

വ്യാപക കൃഷി നാശം

മുട്ടം, കുടയത്തൂർ പഞ്ചായത്തിൽ വൻതോതിൽ കൃഷി നാശമുണ്ടായി. മരച്ചീനി, വാഴ, റബർ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കാപ്പി, റംബുട്ടാൻ, പാവൽ തുടങ്ങിയ കാർഷിക വിളകളാണ് നശിച്ചത്. വാഴയും മരച്ചീനിയുമാണ് വ്യാപകമായ തോതിൽ നശിച്ചത്. പരപ്പുംകരയിൽ കാട്ടാംപിള്ളിൽ ബിജു കൃഷി ചെയ്തിരുന്ന മരച്ചീനി, വാഴ എന്നിവ നശിച്ചതോടെ ആയിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. താഴത്തെതൈയിൽ ശ്രീജിത്തിന്‍റെ റബർ മരങ്ങളും മരച്ചീനിയും കാറ്റിൽ മറിഞ്ഞു വീണു നശിച്ചു. പടിക്കാപ്പറന്പിൽ സനലിന്‍റെ കൃഷിയും നശിച്ചു.

മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. ജനപ്രതിനിധികൾ, റവന്യു, വനം, വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നാശനഷ്ടത്തിന്‍റെ കൃത്യമായ കണക്കുകൾ തയാറാക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

11 കെവി ലൈനും
വൈദ്യുതി പോസ്റ്റും
തകർന്നു

വണ്ണപ്പുറം: അപകടകരമാണെന്ന് അപേക്ഷ നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് ഇതേ മരം ഒടിഞ്ഞു വിണ് 11 കെവി ലൈൻ തകർന്നു. വൈദ്യുതി പോസ്റ്റ് ഒടിയുകയും ട്രാൻസ്ഫോർമറിന് തകരാർ സംഭവിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊമ്മൻകുത്ത് - നാരങ്ങാനം റൂട്ടിൽ റോഡരികിൽ ഏതുനിമിഷവും നിലംപൊത്താമെന്ന നിലയിലുള്ള അഞ്ചു മരങ്ങളിൽ ഒന്നാണ് 11 കെവി ലൈനിനു മുകളിലേയ്ക്ക് ഒടിഞ്ഞു വീണത് . ഇതോടെ പ്രദേശത്താകെ വൈദ്യുതി വിതരണം നിലച്ചു.

ദിവസവും നിരവധി വാഹനങ്ങളും യാത്രക്കാരും വിദ്യാർഥികളും കടന്നുപോകുന്ന വഴിയരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് ട്രീ കമ്മിറ്റി ചേർന്ന് മരങ്ങൾ മുറിച്ചുനീക്കാൻ തീരുമാനം എടുത്തു. എന്നാൽ ഇതിന്‍റെ മിനിറ്റ്സ് യഥാസമയം തയാറാക്കി വനം, വൈദ്യുതി വകുപ്പുകൾക്ക് നൽകാൻ പഞ്ചായത്ത് അധികൃതർ നൽകാത്തതാണ് മരം മുറിച്ചു നീക്കുന്നതിനു കാലതാമസം വരുത്തിയത്. വാർഡ് മെംബർ പി.ജി. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടും സമയത്ത് മിനിറ്റ്സ് തയാറാക്കി നൽകിയില്ലെന്നും ആക്ഷേപമുണ്ട്.