പാസാകാൻ സാധ്യത അകലെ ; വൈസ് ചെയർപേഴ്സണെതിരേ അവിശ്വാസം നാളെ
Tuesday, August 20, 2024 11:36 PM IST
തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രഫ. ജെസി ആന്‍റണിക്കെതിരേ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം നാളെ പരിഗണിക്കും. എന്നാൽ അവിശ്വാസം പാസാകുന്ന കാര്യത്തിൽ യുഡിഎഫ് കേന്ദ്രങ്ങളിൽ അവ്യക്തത തുടരുകയാണ്. നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് വൈസ് ചെയർപേഴ്സണെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.

ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം പിടിക്കാൻ കഴിയുമെന്നും വൈസ് ചെയർപേഴ്സണെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ കഴിയുമെന്നുമായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റതോടെ അവിശ്വാസപ്രമേയം വിജയിപ്പിക്കാൻ കഴിയുമോയെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസം പരാജയപ്പെടാനാണ് സാധ്യത.

ഭരണസമിതിയിൽ യുഡിഎഫിന് കൂടുതൽ അംഗങ്ങൾ ആയതോടെയാണ് കേരള കോണ്‍ഗ്രസ് -എം പ്രതിനിധിയായ ജെസി ആന്‍റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കം യുഡിഎഫ് ആരംഭിച്ചത്. 35 അംഗ കൗണ്‍സിലിൽ 11-ാം വാർഡ് കൗണ്‍സിലർ അയോഗ്യനായതോടെ നിലവിൽ 34 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാൻ 18 പേരുടെ പിന്തുണവേണം. യുഡിഎഫ് പക്ഷത്തുള്ള 13 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് നൽകിയത്.

ഒൻപതാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് യുഡിഎഫിന് 13 അംഗങ്ങളായത്. എന്നാൽ, ചെയർമാൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് - ലീഗ് തർക്കംമൂലം ഭരണം എൽഡിഎഫിനു ലഭിച്ചു. കോണ്‍ഗ്രസും ലീഗും സ്ഥാനാർഥികളെ നിർത്തുകയും അവസാന ഘട്ടത്തിൽ ലീഗ് എൽഡിഎഫ് സ്ഥാനാർഥിക്കു പിന്തുണ നൽകുകയും ചെയ്തതോടെ ഭരണം യുഡിഎഫിനു കൈവിട്ടു പോകുകയായിരുന്നു.


ചെയർമാൻ പദവി കളഞ്ഞുകുളിച്ചതിനെച്ചൊല്ലി പിന്നീട് ജില്ലയിലെ കോണ്‍ഗ്രസ് - ലീഗ് നേതൃത്വം പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലുമായി രംഗത്തെത്തി. കോണ്‍ഗ്രസിനെതിരേ രൂക്ഷവിമർശനമാണ് ലീഗ് ഉയർത്തിയത്. ജില്ലയിൽ യുഡിഎഫുമായി സഹകരണം വേണ്ടെന്ന പ്രഖ്യാപനം വരെയെത്തി കാര്യങ്ങൾ. ഇതോടെ നഗരസഭാ വൈസ് ചെയർപേഴ്സണെതിരേയുള്ള അവിശ്വാസത്തിലും ലീഗ് യുഡിഎഫിനൊപ്പം നിൽക്കില്ലായെന്ന സംശയം ഉയർന്നിരുന്നു.

എന്നാൽ, തർക്കം രൂക്ഷമായ ഘട്ടത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ കോണ്‍ഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നു നേതാക്കൾ അറിയിച്ചു.

കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് അംഗങ്ങളായ 13 പേർക്ക് പുറമെ ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന മുൻ ചെയർമാൻ സനീഷ് ജോർജ്, സിപിഎം അംഗം മെർളി രാജു എന്നിവരുടെ വോട്ടുകളും ലഭിക്കാനിടയുണ്ട്. എങ്കിലും 15 അംഗങ്ങളുടെ പിന്തുണയേ ലഭിക്കാനിടയുള്ളു. എട്ടംഗങ്ങളുള്ള ബിജെപിയിൽനിന്നും പിന്തുണ ലഭിച്ചാൽ അവിശ്വാസം പാസാകും. എന്നാൽ അവിശ്വാസത്തെ പിന്തുണയ്ക്കാനില്ലെന്നാണ് ബിജെപി അറിയിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പ് മുസ്‌ലിംലീഗിന്‍റെ സഹായത്തോടെ എൽഡിഎഫിന് അനുകൂലമാക്കിയതും യുഡിഎഫിനോട് ബിജെപി അംഗങ്ങളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.