നിവേദനങ്ങൾക്കു കുറവില്ല, അനക്കമില്ലാതെ ശബരിപാത
Tuesday, August 20, 2024 11:36 PM IST
തൊടുപുഴ: പ്രഖ്യാപനം നടത്തി കാൽനൂറ്റാണ്ട് പിന്നിടുന്പോഴും അങ്കമാലി - ശബരിപാത സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് കേരളം അംഗീകരിക്കാത്തതാണ് പാതയുടെ നിർമാണത്തിനു തടസമെന്ന് കേന്ദ്രം പറയുന്പോൾ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണനയാണ് പാതയുടെ നിർമാണത്തിലെ അനിശ്ചിതത്വത്തിനു കാരണമെന്ന് കേരളവും പരസ്പര ആരോപണവുമായി രംഗം കൊഴുപ്പിക്കുന്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാർ. പാതയ്ക്കായി ഭൂമി ഏറ്റെടുത്തതോടെ നിർദിഷ്ട സ്ഥലത്ത് ദീർഘകാല വിളകൾ കൃഷിചെയ്യാനോ ബാങ്കിൽനിന്നു വായ്പയെടുക്കാനോ ഭൂമി ക്രയവിക്രയം നടത്താനോ കഴിയാതെ കഴിഞ്ഞ 26 വർഷമായി ദുരിതംപേറി കഴിയുകയാണ് നൂറുകണക്കിനു കുടുംബങ്ങൾ.

പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പാത കടന്നുപോകുന്ന ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട ലോക്സഭ മണ്ഡലങ്ങളിലെ എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്‍റോ ആന്‍റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നു.

നിർമാണം പൂർത്തിയായ അങ്കമാലി മുതൽ കാലടിവരെയുള്ള മൂന്നു വില്ലേജുകളിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ആകെയുള്ള 111 കിലോമീറ്ററിൽ 70 കിലോമീറ്റർ പ്രദശത്തെ ഭൂവുടമകൾക്ക് ഇനിയും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.

ശബരിപാതയ്ക്ക് 1997-ലാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചത്. 1998-ൽ അലൈൻമെന്‍റ് തയാറാക്കുകയും 2012-ൽ അലൈൻമെന്‍റ് പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ ചെലവിന്‍റെ പകുതി വഹിക്കണമെന്ന കേന്ദ്രനിർദേശം അംഗീകരിക്കാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. 2019-ൽ കേന്ദ്രസർക്കാർ പദ്ധതി മരവിപ്പിച്ചതോടെ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. എന്നാൽ 2021-ൽപദ്ധതിയുടെ പകുതി തുക വഹിക്കാൻ തയാറാണെന്നു സംസ്ഥാനം അറിയിച്ചതോടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിന്‍റെ കീഴിൽ വരുന്ന പദ്ധതിയിൽ ഇടംപിടിച്ചു. ഇതു പ്രതീക്ഷ നൽകിയിരുന്നെങ്കിലും നിലവിലെ മെല്ലെപ്പോക്ക് തിരിച്ചടിയായി മാറുകയാണ്. ഇതിനിടെ ഒന്പതു പ്രാവശ്യം എസ്റ്റിമേറ്റ് പുതുക്കി.


രണ്ടര പതിറ്റാണ്ടിനിടെ പാത പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള - കേന്ദ്രസർക്കാരുകൾക്ക് ആക്‌ഷൻ കൗണ്‍സിൽ ഉൾപ്പെടെ നൽകിയ നിവേദനങ്ങൾക്കു കണക്കില്ല. ഒന്നുകിൽ പാത പൂർണമായും ഉപേക്ഷിച്ച് ഭൂവുടമകളെ ദ്രോഹിക്കാതിരിക്കുക അല്ലെങ്കിൽ എത്രയുംവേഗം പാതയുടെ നിർമാണം പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്ന ആവശ്യമാണ് ഇപ്പോൾ ഭൂവുടമകൾ ഉയർത്തുന്നത്. ഇതുവരെ പാതയ്ക്കായി 264 കോടി പൂർത്തീകരിച്ചു കഴിഞ്ഞു.

അങ്കമാലി മുതൽ കാലടിവരെ ഏഴു കിലോമീറ്റർ പാളവും കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെ ഒരു കിലോമീറ്റർ നീളത്തിൽ പാലവും നിർമിച്ചു. 3,810 കോടി ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റാണ് അവസാനമായി തയാറാക്കിയിരുന്നത്. അങ്കമാലി മുതൽ എരുമേലിവരെ 111 കിലോമീറ്റർ പാതയ്ക്കായി 416 ഹെക്ടർ ഭൂമിവേണമെന്നായിരുന്നു ആദ്യസർവേയിൽ കണ്ടെത്തിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 274 ഹെക്ടറായി കുറഞ്ഞു. മേൽപ്പാലം, തുരങ്കം എന്നിവയുടെ എണ്ണം കൂടിയതാണ് ഭൂമിയുടെ അളവ് കുറയാൻ കാരണമായത്. 9.2 കിലോമീറ്ററാണ് തുരങ്കപാത.

അതേസമയം പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകുന്നതും പദ്ധതി നിർമാണം പുനരാരംഭിക്കുന്നതും ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെയും എംപിമാരെയും എംഎൽഎമാരെയും പങ്കെടുപ്പിച്ച് മീറ്റിംഗ് വിളിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ശബരി റെയിൽവേ ആക്‌ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. പാതയുടെ പകുതി ചെലവ് വഹിക്കാമെന്നു സർക്കാർ ഉത്തരവുവഴിയും കത്തുമുഖേനയും റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുന്നത് പ്രതിഷേധാർഹമാണെന്നും അടിയന്തരമായി ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.