ബാറിൽനിന്നും പണം കവർന്ന പ്രതി പിടിയിൽ
Tuesday, August 20, 2024 11:36 PM IST
മുട്ടം: ബാറിൽനിന്നും പണം മോഷ്ടിച്ച പ്രതി പിടിയിലായി. ബാറിലെ ജീവനക്കാരനായ കൊല്ലം പരവൂർ സ്വദേശി തെങ്ങുവിളതൊടിയിൽ ജയകൃഷ്ണനെയാണ് മുട്ടം പോലീസ് പിടികൂടിയത്. മുട്ടത്തെ ഒയാസിസ് ബാറിൽനിന്നും 85,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 10.45 ഓടെയാണ് മോഷണം നടന്നത്.

പണം മോഷ്ടിച്ചശേഷം മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ബാറിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുനിന്നും പ്രതി പിടിയിലായത്. ഇയാളിൽനിന്നും മോഷ്ടിച്ച പണം കണ്ടെത്തി. മുട്ടം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഇയാൾ കയറിയ ബൈക്കിന്‍റെ ഉടമയ്ക്ക് മോഷണവുമായി ബന്ധമില്ലെന്നാണ് പോലീസ് നിഗമനം. സിഐ ഇ.കെ. സോൾജിമോന്‍റ നേതൃത്വത്തിൽ എസ്ഐമാരായ അനിൽകുമാർ, അരുണ്‍കുമാർ, എൻ.കെ. ജബ്ബാർ, എസ്‌സിപിഒ മാരായ ലിജുമോൻ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.