അങ്കണവാടികളിൽനിന്നു വിരമിച്ച 4,567 ജീവനക്കാർക്ക് ക്ഷേമനിധിയും പെൻഷനും നൽകിയില്ല
Tuesday, August 20, 2024 11:36 PM IST
ഉപ്പുതറ: സംസ്ഥാനത്തെ അങ്കണവാടികളിൽനിന്നു വിരമിച്ച 4,567 ജീവനക്കാർക്ക് ഒന്നര വർഷമായിട്ടും ക്ഷേമനിധിയടക്കം ഒരാനുകൂല്യവും നൽകിയില്ല. 2013ൽ 1,987 പേരും 2024ൽ 2,600 പേരുമാണ് അങ്കണവാടികളിൽനിന്നും വിരമിച്ചത്. ഇവരിൽനിന്നു പിടിച്ച തുകയും സർക്കാർ വിഹിതവും ചേർത്ത ക്ഷേമനിധിയും 15,000 രൂപ എക്സ്ഗ്രേഷ്യയും പിറ്റേമാസം മുതൽക്കുള്ള പെൻഷനുമാണ് ഇവർക്കു കിട്ടേണ്ടത്.

വർക്കർമാർക്ക് 2,500 രൂപയും ഹെൽപ്പർമാർക്ക് 1,500 രൂപയുമാണ് പെൻഷൻ നൽകേണ്ടത്. സാധാരണനിലയിൽ ഒരു മാസത്തിനുള്ളിൽ പെൻഷൻ കിട്ടേണ്ടതാണ്. പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും അങ്കണവാടി ജീവനക്കാർക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും പെൻഷനുമാണ്. ഈ തുകയാണ് സർവീസിൽനിന്നു പിരിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നൽകാത്തത്.

വകുപ്പിനു കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫീസാണ് (സിഡിപിഒ) ജീവനക്കാരിൽ നിന്ന് ക്ഷേമനിധി പിടിക്കുന്നത്. ഇതു കൃത്യമായി ക്ഷേമനിധി അക്കൗണ്ടിൽ അടച്ചിട്ടുമുണ്ട്. എന്നാൽ, ക്ഷേമനിധി അടച്ചതുമായി ബന്ധപ്പെട്ട് നൽകിയ കത്തിന് സർക്കാരിന്‍റെ മറുപടി കിട്ടാത്തതാണ് ആനുകൂല്യം നൽകുന്നതിന് നിലവിലെ തടസമെന്നാണ് വനിത - ശിശു വികസനവകുപ്പ് നൽകുന്ന മറുപടി. 62 വയസിലാണ് അങ്കണവാടി ജീവനക്കാർ സർവീസിൽനിന്നു പിരിയുന്നത്.


ഇതിനോടകം 30 വർഷത്തോളം ഇവർ സേവനം ചെയ്തിട്ടുണ്ടാകും. വനിത - ശിശുവികസന വകുപ്പിനു പുറമേ കേന്ദ്ര - സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും നിഷ്കർഷിക്കുന്ന ജോലികളും ഇവർ ചെയ്യുന്നുണ്ട്. ഒരായുസിന്‍റെ പ്രധാന സമയം മുഴുവൻ സമൂഹത്തിൽ സേവനം ചെയ്ത ഇവർക്കാണ് സാങ്കേതികത്വം പറഞ്ഞ് ആനുകൂല്യം നൽകാതിരിക്കുന്നത്.

സർക്കാർ വിശദീകരണം കിട്ടിയാലേ ക്ഷേമനിധിയും പെൻഷനും നൽകുകയുള്ളൂ എന്ന വിശദീകരണത്തിൽ ജീവനക്കാർ ആശങ്കയിലാണ്. ഉണ്ടായിരുന്ന വരുമാനം നിലച്ചപ്പോൾതന്നെ പലരുടെയും ജീവിതം വഴിമുട്ടിയിരുന്നു. ചെറുതാണെങ്കിലും കിട്ടാനുള്ള ആനുകൂല്യത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയായിരുന്നു. കടബാധ്യതകൾ കൂടിവരികയും കിട്ടാനുള്ള ആനുകൂല്യം ഓരോ ദിവസവും താമസിക്കുകയും ചെയ്യുമ്പോൾ ഇനി എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് സർവീസിൽനിന്നും പിരിഞ്ഞ ജീവനക്കാർ.