ക്രീമിലെയർ വിധി: ഹർത്താൽ നാളെ
Monday, August 19, 2024 11:21 PM IST
തൊടുപുഴ: എസ്‌സി, എസ്ടി വിഭാഗത്തെ ജാതി അടിസ്ഥാനത്തിൽ വിഭജിച്ച് ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരേ വിവിധ ആദിവാസി ദളിത് സംഘടനകൾ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്‍റിൽ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആർമിയും വിവിധ ദളിത് സംഘടനകളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്. ഉൗരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗൾ കക്ഷി, ദളിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്ന് ആദിവാസി ദളിത് സംഘടന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സമഗ്രമായ ജാതി സെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നും വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാ ക്രീമിലെയർ നയങ്ങളും റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 341, 342 വകുപ്പുകളനുസരിച്ച് പാർലമെന്‍റ് അംഗീകാരം നൽകുന്ന എസ്‌സി, എസ്ടി പട്ടികയാണ് രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നത്. ഇതിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ പാർലമെന്‍റിന് മാത്രമേ അധികാരമുള്ളൂ. ചുരുക്കത്തിൽ ഇന്ത്യൻ പാർലമെന്‍റിനും പ്രസിഡന്‍റിനും ഭരണഘടന നൽകിയ അധികാരം സുപ്രീം കോടതി റദ്ദാക്കുകയാണ് ചെയ്തത്. പട്ടികജാതിവർഗക്കാർ വൈവിധ്യമാർന്ന സ്വഭാവമുള്ളവരാണെന്നും അവർക്കിടയിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് കോടതി വിധി പറയുന്നത്.


ചില വിഭാഗങ്ങൾ പിന്നാക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണത്തിന്‍റെ നേട്ടം കൊയ്യുന്നതുകൊണ്ടാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്നും നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ ദേശീയതലത്തിൽ ഇടപെടുന്നതിനായി വിവിധ സംഘടനാ നേതൃത്വങ്ങൾക്ക് ശനിയാഴ്ച എറണാകുളം അധ്യാപക ഭവനിൽ ഏകദിന ശില്പശാല നടത്തുമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഭാരവാഹികളായ നോയൽ വി.ശാമുവേൽ, പി.ജി.ജനാർദ്ദനൻ, പി.എ.ജോണി, കറുപ്പയ്യ മൂന്നാർ, പി.ആർ.സിജു എന്നിവർ പങ്കെടുത്തു.