പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
Sunday, July 7, 2024 3:26 AM IST
ഉപ്പുതറ: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ രണ്ടു പേരെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. അയ്യപ്പൻകോവിൽ നാലകത്ത് മൻസൂർ അലി (47), ലോൺട്രി ചാലുങ്കൽ ശ്രീകുമാർ എന്നു വിളിക്കുന്ന സുനിൽ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. മൂന്നുപേരും സുഹൃത്തുക്കളാണ്.

2022 , 2023 വർഷങ്ങളിലാണ് പ്രതികൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി പീഡന വിവരംപറഞ്ഞത്. അധ്യാപകരുടെ നിർദേശ പ്രകാരം പെൺകുട്ടി പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.


എസ്ഐ മിഥുൻ മാത്യു, ഗ്രേഡ് എസ്ഐ. എസ്. സിയാദുമോൻ, സിപി.ഒമാരായ പിപി അജേഷ്, ജിജോ വിജയൻ, ജോളി ജോസഫ്, എ.പി. അജിമോൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.