തടിയമ്പാട് മലയിടിച്ച് ബസ് സ്റ്റാൻഡ് പണിയുന്നതിൽ പ്രതിഷേധം
Sunday, July 7, 2024 3:26 AM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ തടിയമ്പാട് ടൗണിൽ ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതാണെന്ന് പരാതി. ബസ് സ്റ്റാൻഡ് നിർമാണത്തിനായി ഇന്നലെ തറക്കല്ലിടാനാണ് പഞ്ചായത്ത് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ തറക്കല്ലിടാൻ പോകുന്ന പ്രദേശത്ത് രണ്ട് മാസം മുമ്പ് മുകളിലുള്ള വീടിന്‍റെ അരികിടിഞ്ഞ് താഴേക്ക് പതിച്ചിരുന്നു.

വലിയ മലയോടു കൂടിയ ഇവിടെ നിർമാണം നടത്തുന്ന ഭാഗം വലിയ പാറക്കെട്ടാണ്. പാറ പൊട്ടിക്കുന്നത് പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്കുവരെ ഭീഷണിയാണ്.


2018 ലെ പ്രളയത്തിൽ ഇവിടെ മണ്ണിടിഞ്ഞ് വീടും മുറ്റവും തകർന്നിരുന്നു. സാങ്കേതികവിദഗ്ധരെക്കൊണ്ട് പഠനം നടത്തിയശഷം മാത്രമേ ഇവിടെ നിർമാണം നടത്താവുവെന്ന് സിറ്റിസണ്‍ ഫോറം ഇന്ത്യ ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് രാജു സേവ്യറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സാന്‍റോ പീറ്റര്‍, പി.എ. ജോണി, കൊച്ചുജോയി എന്നിവര്‍ പ്രസംഗിച്ചു.