അഴിയാക്കുരുക്കിന് പരിഹാരമില്ലേ? മോർ ജംഗ്ഷനിൽ എത്തിയാൽ ആംബുലൻസും കിടപ്പിലാകും
Sunday, July 7, 2024 3:26 AM IST
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ മോർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു. ഇടുക്കി റോഡ്, മൂപ്പിൽകടവ് പാലം, കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ ടൗണ്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഇവിടം.

നാലിടത്തുനിന്നും വാഹനങ്ങൾ ഒരുമിച്ചെത്തുന്നതോടെ ജംഗ്ഷൻ കുരുക്കിൽ വീർപ്പുമുട്ടും. ജംഗ്ഷനു സമീപമാണ് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പ്രവർത്തിക്കുന്നത്. ബസുകൾ സ്റ്റാന്‍റിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ജംഗ്ഷനിൽ കുരുക്ക് രൂക്ഷമാകും.

ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഇടപെട്ടാണ് വാഹനങ്ങൾ ഓരോ ഭാഗത്തേക്കും കടത്തിവിടുന്നത്. ഇടുക്കി റോഡിലേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്പോൾ മറ്റു മൂന്നിടങ്ങളിൽനിന്നുമുള്ള വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടും.

ഇതുമൂലം സമീപത്തെ ആശുപത്രിയിലേക്കും കോട്ടയം, കോലഞ്ചേരി മെഡിക്കൽ കോളജുകൾ, എറണാകുളത്തെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള രോഗികളുമായെത്തുന്ന ആംബുലൻസുകൾ പോലും ഒരിഞ്ച് നീങ്ങാനാവാതെ നിരത്തിൽ കിടക്കേണ്ടിവരുന്നതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.


രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും കുരുക്കിൽപ്പെട്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ഒട്ടേറെ നിർദേശങ്ങൾ ഉയർന്നെങ്കിലും ഇവയൊന്നും പ്രശ്നം പരിഹരിക്കാൻ ഉതകുന്നവയായില്ല. അതേ സമയം മേൽപ്പാലം നിർമിച്ചാൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ വീതികുറവും റോഡിന് ഇരുവശവും നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുമെല്ലാം ഇതിനു തടസമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.