തെരുവുനായ്ക്കൾ പശുക്കിടാവിനെ കടിച്ചുകൊന്നു
Friday, October 18, 2024 4:36 AM IST
മാന്നാര്‍: തെരുവുനായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകൊന്നു. മാന്നാര്‍ കുട്ടംപേരൂര്‍ പ്രശാന്തി വര്‍ഷിണിയില്‍ ക്ഷീരകര്‍ഷകനായ സജീവിന്‍റെ തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്നുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് കടിച്ചു കൊന്നത്.

ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ വീടിനു പുറത്ത് ബഹളം കേട്ട് സജീവ് പുറത്തിറങ്ങിയപ്പോഴേക്കും പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചു കീറിയിരുന്നു. എല്ലാവരും കൂടി ബഹളം വച്ചപ്പോഴാണ് നായ്ക്കള്‍ പശുവിനെ ഉപേക്ഷിച്ച് കടന്നത്.

മാന്നാറിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും സ്‌കൂള്‍ കുട്ടികളും കാല്‍ നടയാത്രക്കാരും ഭീതിയോടെയാണ് റോഡിലൂടെ യാത്ര ചെയ്യുന്നതെന്നും ഇതിന് എത്രയും വേഗം അധികാരികള്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ഇതുപോലുള്ള ദുരവസ്ഥയ്ക്ക് വീണ്ടും വഴിയൊരുക്കുമെന്നും സജീവ് പറഞ്ഞു.


വിവരമറിഞ്ഞ വാര്‍ഡ് മെമ്പറും മാന്നാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ വി. ആര്‍. ശിവപ്രസാദ് സ്ഥലം സന്ദര്‍ശിച്ചു. മാന്നാറിലെ തെരുവ്‌നായ ശല്യത്തിനു പരിഹാരമായി ഷെല്‍ട്ടര്‍ നിര്‍മാണത്തിനായി പഞ്ചായത്ത് തനത് ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ വകയിരുത്തുകയും മൃഗാശുപത്രിക്കു സമീപം സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഷെല്‍ട്ടര്‍ നിര്‍മാണത്തിനെതിരേ പ്രതിപക്ഷം പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് പരാതിയുമായി രംഗത്ത് വന്നതിനാല്‍ ഈ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോഴത്ത തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണുന്നതിനായി നടപടി സ്വീകരിക്കുമെന്നും വി.ആര്‍ ശിവപ്രസാദ് പറഞ്ഞു.